തിരുവനന്തപുരം . ജെസ്ന തിരോധാനക്കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം സിബിഐ ആവശ്യപ്പെട്ടിരിക്കെ കേസിൽ കക്ഷി ചേരാൻ പുതിയൊരു ഹർജി കൂടി എത്തി. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ച തിനെതിരെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിൽ വിശദീകരണം നൽകാനാണ് സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഏപ്രിൽ അഞ്ചിന് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ ജെസ്ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജികൂടി ചൊവ്വാഴ്ച കോടതിയിലെത്തി.
ജെസ്നക്കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയിൽ പറയാനാകുമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടി രിക്കുന്നത്. ഇതും ഏപ്രിൽ അഞ്ചിന് കോടതി പരിഗണിക്കും
കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ സിജെഎം കോടതി സിബിഐയോട് കേസിൽ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നാ യിരുന്നു സിബിഐയുടെ ആവശ്യപ്പെടുന്നത്. തുടർന്നാണ് കേസ് ഏപ്രിൽ അഞ്ചിലേക്ക് മാറ്റുന്നത്.