ഒരു സംസ്ഥാന മുഖ്യമന്ത്രി പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായി. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കാര്യമാണ് ഇത്തരത്തിൽ പറയേണ്ട ഗതികേട് വന്നിരിക്കുന്നത്. വായ തുറന്നാൽ നുണ പറയുന്ന ഒരു മുഖ്യമന്ത്രി എന്ന ഓമനപ്പേരാണ് പിണറായിക്ക് ഭൂഷണം.,
മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനി തുടങ്ങിയതുമായി ബന്ധപെട്ടു നിയമ സഭയിൽ പിണറായി വിജയൻ പറഞ്ഞത് പച്ച നുണയാണെന്ന് ഷോൺ ജോർജ് വെളിപ്പെത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത് പറയേണ്ടി വരുന്നത്.
തൊട്ടു പിറകിലിതാ വീണ വിജയൻ പ്രവർത്തനം നിർത്തിയെന്നു പറയുന്ന എക്സാലോജിക് കമ്പനി മുഖ്യ കക്ഷിയായ മാസപ്പടി ഇടപാടിൽ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു വീണ കർണാടക ഹൈക്കോടതിയിൽ ഹർജിയിയുമായി എത്തിയിരിക്കുന്നു. അപ്പോൾ വീണ ആ കമ്പനി പ്രവർത്തനം നിർത്തിയെന്ന് കേന്ദ്ര കമ്പനി കാര്യാമന്ത്രാലയത്തോട് പറഞ്ഞതും പച്ച നുണയായിരിക്കുന്നു.
CMRL കമ്പനിയിലും കെഎസ്ഐഡിസിയിലും അന്വേഷണം കഴിഞ്ഞു എസ്എഫ്ഐഒ പിണറായിയുടെ മകൾ വീണയെ ചോദ്യം ചെയ്യാനും അറസ്റ്റിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് വീണ വിജയൻറെ നിർത്തിയെന്ന് പറയുന്ന എക്സാലോജിക് കമ്പനി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മാസപ്പടി ആരോപണത്തിൽ എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്ന് സിപിഎം നേതാക്കളും മുഖ്യമന്ത്രി അടക്കം പറയുമ്പോഴാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹർജി നൽകിയിരിക്കുന്നത് എന്നതാണ് രസകരം. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവിടങ്ങളിൽനിന്ന് പരിശോധന നടത്തി രേഖകൾ ശേഖരിച്ചശേഷം എക്സാലോജിക് കമ്പനിയുടെ രേഖകൾ പരിശോധിക്കാനിരിക്കുകയാണ് എസ്എഫ്ഐഒ എന്നതാണ് ശ്രദ്ധേയം.
മടിയിൽ കനമില്ലെന്നും കൈകൾ ശുദ്ധമെന്നും നാഴികക്ക് നാല്പത് വട്ടം പറഞ്ഞു ഇരു കൈകളും പൊക്കി കാണിച്ചു കൊണ്ടേയിരിക്കുന്ന പിണറായി വിജയന്റെ മകൾ വീണ വിജയൻ എന്തിനെയാണ് ഭയപ്പെടുന്നത്? അച്ഛൻ മുഖ്യമന്ത്രി, സി പി എമ്മിന്റെ തലതൊട്ടപ്പൻ, ഇരട്ട ചങ്കൻ, രണ്ടാമത്തെ ജീവിത പങ്കാളി പൊതുമരാമത്ത് മന്ത്രി, വിദേശത്തും ഇന്ത്യയിലുമായി കോടികളുടെ സ്വത്തുക്കൾ, ഇതൊക്കെ ഉള്ള വീണ മുഖ്യമന്ത്രിക്ക് മടിയിൽ കനമില്ലെങ്കിൽ എന്തിനു ഭയപ്പെടണം? ഭയമില്ലെങ്കിൽ പിന്നെന്തിന് അന്വേഷണം സ്റ്റേ ചെയ്യാൻ കോടതിയിൽ പോകണം? അപ്പോൾ കനമുണ്ട്. നല്ല കനമുണ്ട് അതാണ് വാസ്തവം.