തിരുവനന്തപുരം . തിരുവനന്തപുരത്ത് സ്വകാര്യ യാത്രക്കിടെ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തെ തുടർന്ന് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ എം.എല്‍.എ സച്ചിന്‍ ദേവ് ഇറക്കി വിടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ ഡിങ്ങുള്ള മെമ്മറി കാര്‍ഡ് ആണ് അപ്രത്യക്ഷമായിരിക്കുന്നത്. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നാണ് കന്റോണ്‍മെന്റ് സിഐ പറഞ്ഞിരിക്കുന്നത്. ബസിൽ നടന്നത് എന്തൊക്കെ ആണെന്നറിയാനുള്ള നിർണ്ണായക തെളിവാണ് ആരോ ബോധപൂർവം മാറ്റിയിരിക്കുന്നത്.
മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നത് അന്വേഷിക്കു മെന്നാണ് സിഐ പറയുന്നത്. ബസിൽ പരിശോധന നടത്തുമ്പോൾ ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചി രുന്നതാണെന്നും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു എന്നും മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നുണ്ട്.
പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയാണ് കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതെന്നാണ് പറയുന്നത്. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. തുടർന്നായിരുന്നു പരിശോധന. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിരിക്കുന്ന. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ഉണ്ടാവുന്നത്. പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും, പട്ടം മുതൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. തുടർന്നാണ് ബസിലെ ദൃശ്യങ്ങൾ പരിശോധി ക്കാൻ തീരുമാനിക്കുന്നത്. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതും ഡ്രൈവര്‍ കാബിനില്‍ നടന്ന സംഭവങ്ങളും കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നിരിക്കെയാണ് ‘മെമ്മറി കാര്‍ഡിനെ’ അടിച്ചു മാറ്റിയിരിക്കുന്നത്.