ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്ക്ക്വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഏഴാമത്തെ വയസിൽ അമ്മ മരണപ്പെട്ടതോടെ രജനികാന്തിന്റെ ജീവിതം ദുരിതത്തി ലാവുകയായിരുന്നു. താൻ കടന്നുവന്ന ജീവിത പ്രതിസന്ധികളെ കുറിച്ച് തലൈവർ മുൻപ് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുന്നത്.
വലുതാകുമ്പോൾ പണക്കാരൻ ആവണമെന്ന ആഗ്രഹമായിരുന്നു രജനിക്ക്. ഓഫീസ് ബോയ് ആയിട്ടായിരുന്നു ജീവിതത്തിന്റെ തുടക്കം. കൂലിപ്പണി, മരപ്പണി തുടങ്ങി നിരവധി ജോലികൾ ചെയ്തു. കുടുംബത്തിന്റെ ദാരിദ്രം മാറ്റാൻ എന്ത് ജോലിയും ചെയ്യാൻ തയ്യാറായിരുന്നു. കഷ്ടപ്പാടിലുടെ വളർന്ന എനിക്ക് പട്ടിണി എന്താണെന്ന് നേരിട്ട് അറിയാമെന്നാണ് രജനികാന്ത് പറഞ്ഞിരിക്കുന്നത്.
കുട്ടിക്കാലത്ത് ഒന്നിനോടും ഭയമുണ്ടായിരുന്നില്ല. പക്ഷെ പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു. ആളുകൾ ചുറ്റും കൂടി നിൽക്കുന്ന ഒരു സന്യസിയുടെ ഛായ ചിത്രം കണ്ടതോടെയാണ് ആത്മഹത്യയിൽ നിന്നും പിന്തിരിയുന്നത്. അന്ന് രാത്രി ഉറക്കത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അന്ന് ഒരു നദിയുടെ മറുകരയിൽ ഇരിക്കുന്നതായാണ് കണ്ടത്. അദ്ദേഹം അടുത്തേക്ക് ചെല്ലാൻ രജനിയോട് ആവശ്യപ്പെട്ടു.
സ്വപ്നത്തിൽ കണ്ടത് ശ്രീ രാഘവേന്ദ്ര സ്വാമികളാണെന്ന് പിന്നീട് മനസിലായി. അദ്ദേഹത്തിന്റെ മഠം കണ്ടെത്തുകയും അവിടേക്ക് പോകുകയും ഉണ്ടായി. ധനികനാക്കണമേയെന്ന് മഠത്തിൽ വെച്ച് പ്രാർത്ഥിച്ചതും എല്ലാ വ്യാഴാഴ്ചയും വ്രതം ആരംഭിച്ചതും താരം അനുസ്മരിക്കുന്നു. തമിഴ് ജനതയുടെ പിന്തുണയാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് രജനി ഇപ്പോഴും പറയാറുണ്ട്. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നിൽക്കാൻ കഴിയുന്ന ഒരാളാക്കി അവർ മാറ്റി. തന്റെ വിജയത്തിൽ തമിഴ് ജനത പ്രധാന പങ്കുവഹിച്ചു – രജനികാന്ത് പറഞ്ഞു.