തിരുവനന്തപുരം . തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധം. മൃതദേഹം മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു കയാണ്. കുട്ടിയുടെ അമ്മയായ കഴക്കൂട്ടം സ്വദേശിനിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലാണു കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധിച്ചു വരുന്നത്.
തെെക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരണപെട്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ തെെക്കാട് സർക്കാർ ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തുകയുള്ളു. ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നൽകിയ പരാതിയിൽ സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു..
എട്ടുമാസം ഗർഭിണിയായ പവിത്ര മേയ് 16-ന് രാത്രി കുട്ടിക്ക് അനക്കമില്ലെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം സ്വദേശി പവിത്ര തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലും നടത്താതെ മടക്കി അയക്കുകയായിരുന്നു എന്നാണ് പവിത്രയുടെ ഭർത്താവ് ലിബു പറയുന്നത്. തുടര്‍ന്ന് 17-ന് സ്വകാര്യ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തി. തൊട്ടടുത്ത ദിവസം എസ്എടി ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുക്കുകയാണ് ഉണ്ടായത്..
കുഞ്ഞിന്റെ മരണകാരണം അറിയാനുള്ള നിർണായകമായ പത്തോളജിക്കൽ ഓട്ടോപ്സി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന് ശേഷം ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. മേയ് 16 ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡ്യൂട്ടി ഡോക്ടർ കുഞ്ഞ് ഉറങ്ങുന്നതായാണ് പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. കാര്യമായി പരിശോധന നടത്താതെ വെറുതെ ഒന്ന് നേക്കിയ ശേഷം ‘കുഞ്ഞ് ഉറങ്ങുകയാണ്, എന്തിനാണ് പേടിക്കുന്നത്, ആദ്യമൊരു കുഞ്ഞ് ഉണ്ടായതല്ലേ ഇതൊക്കെ അറിയില്ലേ’, എന്നാണ് ഡ്യൂട്ടി ഡോക്ടർ ചോദിച്ചതായും ലിബു പറഞ്ഞു.