പാലാരിവട്ടത്ത് റസ്റ്റോറന്റിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ചിക്കിംഗ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരനായ പാലക്കാട് സ്വദശി വേൽമുരുകനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. അതോടൊപ്പം തന്നെ അയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു.
റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ പെൺകുട്ടിയാണ് ശുചിമുറിയിൽ മൊബൈൽ ഫോൺ വീഡിയോ റെക്കോർഡിംഗ് ഓണാക്കിയ നിലയിൽ കണ്ടെത്തിയത്. അപ്പോൽ തന്നെ പെൺകുട്ടി ശുചിമുറിയിൽ നിന്നിറങ്ങി മാതാപിതാക്കളെ ഈ കാര്യം അറിയിക്കുകയായിരുന്നു.
എന്നാൽ ഈ സമയം കൊണ്ട് ശുചിമുറിയിൽ നിന്ന് ഫോൺ കൈക്കലാക്കിയ വേൽമുരുകനും മറ്റൊരു ജീവനക്കാരനും മുറിയിൽ കയറി കതകടച്ചിരുന്നു. പിന്നീട് മുറി വിട്ടു പുറത്തിറങ്ങിയ രണ്ടുപേരും അവർക്കെതിരെ പെൺകുട്ടിയും കുടുംബവും ആരോപിച്ച ആരോപണം നിഷേധിച്ചു. ഇതോടെ കുടുംബം പേലീസിനെ വിളിക്കുകയായികുന്നു.
പോലീസ് പരിശോധനയിൽ ഇയാളുടെ മൊബൈലിൽ നിന്നും ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞ നിലയിലാണ് കണ്ടത്. ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ദൃശ്യങ്ങള്‍ വീണ്ടെടുക്കുമെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ ആളുകളുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.
Summary : Camera in the toilet of a restaurant in Palarivattom; Employee arrested