Connect with us

Hi, what are you looking for?

Business

ഹൈ റിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ രാജ്യം വിട്ടോ? പ്രതാപനെയും ശ്രീനയെയും ബന്ധപ്പെടാൻ ആവുന്നില്ലെന്ന് അഭിഭാഷകൻ കോടതിയിൽ

കൊച്ചി . മണിചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി ഉടമകളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ വിചാരണക്കോടതിയിൽ. മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ വിചാരണക്കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം അറിയിക്കുന്നത്.

അതേസമയം, പ്രതികൾ കീഴടങ്ങിയാൽ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ അറിയിച്ചിരുന്നു. തൃശൂരിലെ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കാനിരിക്കുകയാണ്.

ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ഹൈറിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ 19 കേസുകളില്‍ കൂടി പ്രതികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണ ക്കോടതിയെ അറിയിച്ചിരുന്നതാണ്. ഇതില്‍ മൂന്ന് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനു മുൻപ് പരിഗണിക്കു മ്പോഴാണ് അതിനെ എതിര്‍ത്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എംജെ സന്തോഷ് എന്നിവർ വിചാരണക്കോടതിയെ ഇക്കാര്യം അറിയിക്കുന്നത്.. കേസില്‍ വാദം പറയാന്‍ പ്രതിഭാഗം കൂടുതല്‍ സാവകാശം തേടിയ പിറകെയാണ് പ്രതികളുമായി ബന്ധപ്പെടാൻ ആവുന്നില്ലെന്നു വിചാരണ കോടതിയിൽ പറഞ്ഞിരിക്കുന്നത്.

ഹൈറിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതിനു പുറമെ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തില്‍ പുറത്തുവരുന്നതെന്ന് പ്രോസിക്യൂട്ടര്‍ എംജെ സന്തോഷ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ അട്ടിമറിക്കാനിടയാക്കും. തെളിവുകള്‍ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികള്‍ക്ക് സഹായകരമാകും എന്നും അറിയിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...