ഇടുക്കി . ‘തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്ന’ ആരോപണവുമായി സി പി എം നേതാവും മുൻ എം എൽ എ യുമായ എസ് രാജേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പിറകെ ബിജെപിയോട് അടുക്കുന്നെന്ന സൂചന നൽകിയിരിക്കുകയാണ് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. തന്നെ ഉപദ്രവിക്കരു തെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ചില നേതാക്കൾ അതൊന്നും വകവെക്കുന്നില്ല.
“താൻ വിശ്വസിക്കുന്ന പ്രസ്ഥാന നേതൃത്വം നൽകുന്ന സർക്കാർ തന്റേയും ഭാര്യയുടേയും പേരിൽ കേസുണ്ടാക്കി. സ്വന്തം മക്കളേയും ഭാര്യയേയും പോലും സംരക്ഷിക്കാൻ കഴിയാത്ത ജീവിതം എന്ത് ജീവിതമാണ്”
സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ്- ഇതിൽ നിന്നും രക്ഷ നേടാൻ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
താൻ വിശ്വസിക്കുന്ന പ്രസ്ഥാന നേതൃത്വം നൽകുന്ന സർക്കാർ തന്റേയും ഭാര്യയുടേയും പേരിൽ കേസുണ്ടാക്കി. സ്വന്തം മക്കളേയും ഭാര്യയേയും പോലും സംരക്ഷിക്കാൻ കഴിയാത്ത ജീവിതം എന്ത് ജീവിതമാണ്. തനിക്കൊപ്പമുള്ളവരുടെ സംരക്ഷണമാണ് പ്രധാനം. ഇതിന് വേണ്ടി ലഭ്യമായ സഹായം സ്വീകരിക്കേണ്ടി വരും. നിരവധി പ്രശ്നങ്ങളുണ്ടായി, അവയെല്ലാം ഇപ്പോഴും അപമാനമായി തന്നെ തുടരുകയാണ് – എസ് രാജേന്ദ്രൻ സിപിഎമ്മിനെ ഉന്നംവെച്ചു തുറന്നടിച്ചിരിക്കുകയാണ്..
രാജേന്ദ്രൻ നേരത്തെ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചന നൽകി ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അത് തന്റെ വ്യക്തിപരമായ സന്ദർശനമാണെന്ന് വിശദീകരിച്ച് സിപിഎമ്മുമായി സഹകരിച്ച് പോകുമെന്ന് തുടർന്ന് രാജേന്ദ്രൻ വ്യക്തമാക്കുകയാണ് ഉണ്ടായത്. എന്നാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രൻ ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബിജെപി പ്രവേശത്തെ കുറിച്ച് വീണ്ടും സൂചന നല്‍കുമ്പോഴും സി പി എം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് രാജേന്ദ്രൻ ആരോപണം ഉന്നയിക്കുന്നത്. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം. സി പി എമ്മിനുള്ളിലെ പടലപ്പിണക്കമാണ് തന്നെ ബിജെപിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നതെന്ന് സൂചന നൽകിയിരിക്കുന്ന രാജേന്ദ്രൻ ഇക്കാര്യത്തിൽ മൂന്നാറിലെ പ്രാദേശിക നേതാക്കളെയാണ് പഴിക്കുന്നത്. പ്രദേശത്ത് നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റംഗം തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് എസ് രാജേന്ദ്രൻ മുഖ്യമായും ഉന്നയിക്കുന്ന ആരോപണം.