ഒരു കാലത്ത് ആദർശങ്ങളുയർത്തി കെട്ടിപ്പടുത്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ഈറ്റില്ലമായി മാറി. സിമിയുടെ നിരോധനത്തെ തുടർന്ന് ആദ്യത്തെ നുഴഞ്ഞു കയറ്റം സിമിക്കാരുടേതായിരുന്നു. പി എഫ് ഐ നിരോധിച്ചതോടെ എസ് എഫ് ഐ യിലിലേക്ക് ക്യാമ്പസ് ഫ്രണ്ട്‌കാരുടെ കുടിയേറ്റമായി. ഈ രണ്ടു കുടിയേറ്റങ്ങൾ കഴിഞ്ഞപ്പോൾ എസ് എഫ് ഐ യുടെ മുഖവും സ്വഭാവവും രൂപവുമൊക്കെ മാറി. ക്രൂരത മുഖമുദ്രയായി.
തീവ്ര ഇസ്ലാമിസ്റ്റുകളുടെ അജണ്ടകൾ നടപ്പിലാക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ SFI. ഇന്ന് കപടമുദ്രാവാക്യങ്ങളുടെയും ഗുണ്ടായിസത്തിന്റെയും പിൻബലത്തിൽ നിലനിൽക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്വേഛാധിപത്യ പ്രവണതയാണ് എസ് എഫ് ഐക്ക് ഉള്ളത്. സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹോസ്റ്റലുകളെയും എസ്എഫ്ഐ ഗുണ്ടാരാജാക്കുന്നതും പാർട്ടിക്കാരായ അധ്യാപകർ കൂട്ടുനിൽക്കുന്നതുമൊക്കെ എല്ലായിടത്തും നടക്കുകയാണ്. കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിലെ വിദ്യാർഥി സി.ആർ. അമൽ എസ്എഫ്ഐയുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായെന്ന ആരോപണവും പുറത്തുവന്നിരിക്കുന്നതും ഈ സാഹചര്യത്തിലാണ്.
സിദ്ധാർഥന്റെ മരണത്തിനു മുഖ്യ കാരണമായി പറയുന്ന ‘അലിഖിത നിയമ ലംഘനം’ തന്നെ വന്നിരിക്കുന്നത് SFI യുടെ തീവ്രവാദ കൂട്ട് കെട്ടിൽ നിന്നാണ്. തട്ടമിട്ട സഹപാഠിയോട് സംസാരിച്ചതും കോളേജിലെ പരിപാടിയിൽ നൃത്തം ചെയ്തതതും SFI ക്ക് ‘അലിഖിത നിയമ ലംഘനം’ ആണ്.
ചുംബന സമരം വരെ ക്യാമ്പസ്സിൽ നടത്തിയവരുടേതാണ് ഈ നിയമെന്നതാണ് ശ്രദ്ധേയം. തട്ടമിട്ട പെണ്ണിനോട് സംസാരിച്ചത് ഒരു അമുസ്‌ലിം എന്നതാണ് ‘അലിഖിത നിയമ ലംഘനം’ ആവാൻ കാരണമായിരിക്കുന്നത്. ഈ നിയമം ആരാണ് എസ് എഫ് ഐ ക്ക് വേണ്ടി പടച്ചത് ?. ഇസ്‌ലാമിക തീവ്ര വാദികളുമായുള്ള എസ് എഫ് ഐയുടെ കൂട്ട് കേട്ടാണ് ഈ നിയമത്തിന്റെ സൃഷ്ട്ടാക്കൾ. എസ് എഫ് ഐ ക്കുള്ളിൽ നുഴഞ്ഞു കയറിയിരിക്കുന്ന തീവ്ര ഇസ്‌ലാമിസ്റ്റു കളുടേതാണ് ഈ നിയമം.
തീവ്രവാദ താല്പര്യവും അവരോടുള്ള പ്രേമവും കൂട്ട് കെട്ടും ദൃഢമായപ്പോൾ അലിഖിത നിയമ ലംഘനം ഉപയോഗിച്ച് എസ് എഫ് ഐ ക്കുള്ളിലെ തീവ്രവാദികളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. എസ് എഫ് ഐ യുടെ നിയന്ത്രണം തന്നെ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ കരങ്ങളിലേക്ക് എത്തിയിരിക്കുന്നു. സിദ്ധാർത്ഥനെ പൂക്കോട് ക്യാമ്പ്‌സിൽ ചിത്ര വധം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും ഈ അജണ്ടയാണ് നടപ്പിലാക്കിയിരിക്കുന്നത്.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ മുറിയാണ് കൊടതിയായും ശിക്ഷ നടപ്പാക്കുന്ന ഇടിമുറിയായും ഹോസ്റ്റലിൽ ഉപയോഗപ്പെടുത്തി വന്നിരുന്നത്. നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറി എന്ന വിവരങ്ങളും പുറത്ത് വരുകയാണ്. എസ് എഫ് ഐ ക്കുള്ള തീവ്ര ഇസ്‌ലാമിസ്റ്റ് ബന്ധം കേരളത്തിൽ ആദ്യം തെളിവുകളോടെ തുറന്നു പറയുന്നത് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. നിലമേലിൽ തന്നെ ആക്രമിക്കാനെത്തിയവരിൽ നിരോധിക്കപ്പെട്ട PFI ക്കാരുണ്ടായിരുന്നെന്ന വസ്തുതയാണ് ഗവർണർ പറയുന്നത്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന് ഉപയോഗിച്ചത് എടുത്ത് പറയാവുന്ന മറ്റൊരു ഉദാഹരണമാണ്. ഇന്‍തിഫാദ എന്ന ജിഹാദിന്റെ പേര് കലോത്സവത്തിന് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി വരെ ഇടപെടേണ്ട സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. തീവ്രവാദികളുടെ ജിഹാദിന്റെ പേര് കലോത്സവത്തിന് ഉപയോഗിക്കരുതെന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഉത്തരവാവിറക്കിയ ശേഷം പോലും ബോർഡുകളോ ബാനറുകളോ മാറ്റാതെ സ്വന്തം നിലപാടിൽ ഉറച്ച് എസ് എഫ് ഐ മുന്നോട്ടു പോവുകയാണ്.
കാമ്പസുകളിലെ അക്രമ കൊലപാതക രാഷ്ട്രീയത്തിന് അറുതിയില്ലെന്നു ആരോപിച്ച് SFI ദേശീയ തലത്തിൽ നിരോധിക്കണമെന്ന ആവശ്യം രാജ്യത്ത് നിരവധി കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് SFI യുടെ തീവ്രവാദ പ്രേമം തുറന്നു കാട്ടി കൊണ്ട് കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നൽകിയത്. SFI – PFI അവിശുദ്ധ ബന്ധം ഇന്റലിജിൻസ് ഏജൻസികൾക്ക് തലവേദന ഉണ്ടാക്കുന്ന സംഭവമായി മാറിയിരിക്കുന്നതി നിടെയാണിതെന്നതാണ് ശ്രദ്ധേയം. എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഈ വിദ്യാർത്ഥി പ്രസ്ഥാനം ക്യാമ്പ്സ് വിരുദ്ധവും, വിദ്യാർത്ഥി വിരുദ്ധവും ജന വിരുദ്ധവുമാണെന്ന പരാതികളാണ് ഉയരുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തെ വെറുക്കപ്പെട്ടതാക്കി മാറ്റുന്നതിൽ കേരളത്തിൽ എസ്എഫ്ഐ മുഖ്യപങ്കുവഹിച്ചിരിക്കുന്നു. അവരുടെ ക്രൂരതകൾക്കും അഴിമതികൾക്കും സംരക്ഷണമൊരുക്കുന്ന സിപിഎം, പൈശാചിക സംഭവങ്ങളിൽ പോലും പ്രതികരിക്കാത്ത മുഖ്യമന്ത്രി, സാമൂഹികതിന്മകൾക്കെതിരേ സ്ഥിരം പ്രതികരിക്കുന്നവരുടെ ഒളിച്ചോട്ടം, കുറ്റവാളികളെ സംരക്ഷിക്കുന്ന അധ്യാപകരുടെ അധാർമികത, മൂന്നുദിവസം തുടർന്ന വിചാരണയും മർദനവും അറിയാത്ത ഹോസ്റ്റൽ വാർഡനും ഡീനും, പ്രതികരണശേഷിയില്ലാത്ത വിദ്യാർഥികൾ… തുടങ്ങിയവയെല്ലാം സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ടു ചർച്ച ചെയ്യപ്പെടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എസ് എഫ് ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൂറു കണക്കിന് പരാതികളാണ് എത്തിയിരിക്കുന്നത്.
സിദ്ധാർഥന് തൂങ്ങിമരിച്ചതാണെന്നു തെളിഞ്ഞാൽപോലും അതു കൊലപാതകമാണ്. കാരണം, എസ്എഫ്ഐ നേതാക്കളുൾപ്പെടെയുള്ള നരാധമന്മാർ ശരീരത്തെ മാത്രമല്ല മനസിനെയും തല്ലിച്ചതച്ച്, തനിക്കിനി മരണമല്ലാതൊരു പരിഹാരവുമില്ലെന്ന ഹൃദയഭേദകമായ ഒരവസ്ഥയിലേക്ക് അവനെ എത്തിക്കുകയായിരുന്നു എന്നതാണ് സത്യം. ഈ കേസ് അന്വേഷിക്കുന്ന കേരള പോലീസ് അല്ലാതെ മറ്റു ഇതോരു ഏജൻസി യും ആദ്യം ആവശ്യപ്പെടുന്നത് എസ് എഫ് ഐ യുടെ നിരോധനമാണ്.