Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥിന്റെ കൊലപാതകം: ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ ഗുണ്ടകൾ നശിപ്പിച്ചെന്ന് സംശയം

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ നേതാക്കൾ നശിപ്പിച്ചതായി പോലീസിനു സംശയം. അന്വേഷണ സംഘം കാമ്പസില്‍ തെളിവെടുപ്പ് നടത്തുമ്പോഴാണ് പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നത്. ഒന്നര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും മറ്റ് വസ്തുക്കളും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവ എസ്എഫ്‌ഐ സംഘം നശിപ്പിച്ചിരിക്കാം എന്നാണു പോലീസ് സംശയിക്കുന്നത്.

കേസിൽ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊല്ലം ഓടാനാവട്ടം സ്വദേശി സിന്‍ജോ ജോണ്‍സണുമായാണ് അന്വേഷണ ചുമതലയുള്ള കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവ് തെളിവെടുപ്പ് നടത്തിയത്. ആദ്യം എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ത്ഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ഹോസ്റ്റലിലെ നടുത്തളത്തിലായിരുന്നു പരിശോധന. തുടർന്ന് ഹോസ്റ്റലിലെ ഇടിമുറി എന്നറിയപ്പെടുന്ന എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്റെ 21-ാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

അവിടെ നിന്നാണ് സിദ്ധാര്‍ത്ഥനെ അടിക്കാനും കഴുത്തില്‍ മുറുക്കാനും ഉപയോഗിച്ച, നീളമുള്ള വയറോടുകൂടിയുള്ള ഗ്ലൂഗണ്‍ കണ്ടെത്തുന്നത്. പിന്നീട് സിന്‍ജോ ജോണ്‍സണ്‍ താമസിക്കുന്ന 36-ാം നമ്പര്‍ റൂമിലെത്തിച്ച അന്വേഷണ സംഘം, അവിടെനിന്ന് മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചെരുപ്പും കണ്ടെത്തുകയായിരുന്നു. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും മറ്റ് വസ്തുക്കളും ഇനിയും കണ്ടെത്താനായിട്ടില്ല.

സഹപാഠിയെ പരസ്യ വിചാരണ നടത്തി തല്ലിക്കൊന്നിട്ടും അതിന്റെ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് സിന്‍ജോ പോലീസ് സംഘത്തോടൊപ്പം തെളിവെടുപ്പിനായി എത്തുന്നത്. 18 പ്രതികളില്‍ സിദ്ധാര്‍ത്ഥനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് സിന്‍ജോയാണ്. സിന്‍ജോ സിദ്ധാര്‍ത്ഥനെ ഒരു ബോക്‌സിങ് ബാഗ് പോലെ ഉപയോഗിച്ചെന്നാണ് കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത്. പലതവണ ക്രൂരമായി സിന്‍ജോ സിദ്ധാര്‍ത്ഥനെ ചാടി ചവിട്ടിയിട്ടുണ്ട്. അങ്ങനെ ചവിട്ടിയതില്‍ സിന്‍ജോയുടെ കാലിനും പരിക്കേൽക്കുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...