തിരുവനന്തപുരം . സി പി ഐ മന്ത്രിമാരോട് സി പി എം കാട്ടുന്ന നീതി നിഷേധത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യയുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ ആർ. ലതാദേവി നടത്തിയിരിക്കുന്നത്. തന്റെ ഭർത്താവ് പതിവായി മുഖ്യമന്ത്രിക്ക് ഭഷ്യ വകുപ്പിന് വേണ്ടി കത്ത്തെഴുതുന്നത് കണ്ടു മനം നൊന്താണ് പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സിപിഐ സംസ്ഥാന കൗൺസിലിലാണ് കൗൺസിൽ അംഗമായ ലതാദേവി മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി എഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആ വിമർശനം. സംസ്ഥാന ബജറ്റിലെ പരാമർശങ്ങളോടുള്ള വിയോജിപ്പുകളും സി പി ഐ കൗൺസിലിൽ ഉണ്ടായി. സി പി ഐ മന്ത്രിമാരെ രണ്ടാം കിടക്കാരായി സി പി എം കാണുന്നു എന്ന ആക്ഷേപം നേരത്തെ ഉയരുന്നതാണ്.
മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾ ക്കാനും കോടികളാണ് ചിലവിടുന്നതെന്നും സംസ്ഥാനത്ത് ആഡംബരത്തിനും ധൂർത്തിനും യാതൊരു കുറവുമില്ലെന്നും വരെ സിപിഐ കൗൺസിലിൽ വിമർശനമുണ്ടായി. ബജറ്റ് തയ്യാറാക്കു ന്നതിന് മുന്നോടിയായി സി പി ഐ യുമായി കൂടിയാലോചനകൾ നടത്താതിരുന്നതിനെതിരെയും പ്രതിഷേധം ഉണ്ടായി. വിദേശ സർവ്വകലാശാല വിഷയത്തിൽ നയ വ്യതിയാനമാണ് സിപിഎം കാണിച്ചതെന്ന വസ്തുത ഇടതു മുന്നണിയുടെ ശ്രദ്ധയിൽപ്പെടുത്തുമെ ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞിട്ടുണ്ട്.