കൊച്ചി . പിണറായി വിജയൻറെ കുഴലൂത്തുകാരായ സി പി എം നേതാക്കൾക്ക് കേരളത്തിൽ എന്ത് നിയമ ലംഘനവും നടത്താമോ? ജനത്തെ മുഴുവൻ മരക്കഴുതകളാക്കി എന്ത് തെമ്മാടിത്തരവും കാട്ടാമോ? കാട്ടാം എന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക്. ഇതിനപ്പുറം സി പി എം ഭരണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്ന തറ പണികൾക്ക് മറ്റെന്ത് ഉദാഹരണം വേണം?
എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയി ലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്ന്? കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ചോദിച്ചിരുന്നത്. ലൈസൻസ് ഇല്ലെന്നാണ് സർക്കാർ ഇപ്പോൾ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക്, ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്നാണ് ഹൈക്കോടതി തിരികെ ചോദിച്ചിരിക്കുന്നത്. പാർക്കിന് ലൈസൻസ് ഇല്ലെന്ന കാര്യം സർക്കാർ അറിയിച്ചപ്പോഴാണ്, കുട്ടികളുടെ പാർക്ക്, ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി ചോദിക്കുന്നത്. ഇക്കാര്യത്തിൽ ബുധനാഴ്ച മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരിക്കുകയാണ്.
അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുന്നത്. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും ഉള്ള സത്യം സർക്കാർ വ്യക്തമാക്കി. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ഹർജി ചൊവ്വാഴ്ച ഹർജി പരിഗണിച്ചപ്പോൾ പാർക്കിന് ലൈസൻസ് ഇല്ലെന്ന് മാത്രം സർക്കാർ അറിയിക്കുകയായിരുന്നു.
പാർക്കിനുള്ള ലൈസൻസ് പഞ്ചായത്തിൽനിന്ന് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയി രുന്നു. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് ആരോപണം. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കുക വഴി സർക്കാർ ഗുരുതരമായ വീഴ്ചയാണ് ചെയ്തിരിക്കുന്നത്.