കോട്ടയം . ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു എന്ന് പി സി ജോര്‍ജ് കോട്ടയത്ത് അറിയിച്ചു. മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പി അംഗത്വം സ്വീകരിച്ചു. ബി ജെ പി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പി സി ജോര്‍ജിനെ ഷാള്‍ അണിയിച്ച് ബി ജെ പിയിലേക്ക് സ്വീകരിച്ചത്.
അനില്‍ ആന്റണി, വി മുരളീധരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ബി ജെ പി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ചർച്ചകൾ നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പത്തനംതിട്ടയിലോ കോട്ടയത്തോ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് നാളുകളായി എന്‍ ഡി എ അനുകൂല നിലപാടാണ് പി സി ജോര്‍ജ് സ്വീകരിച്ചു വന്നിരുന്നത്.
കേരളം ഇന്ന് നാല് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ച് കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. ബി ജെ പിയെ കേരളത്തില്‍ വളരാന്‍ രണ്ട് മുന്നണികളും അനുവദിക്കുന്നില്ല – പി സി കുറ്റപ്പെടുത്തി. എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ രാഷ്ട്രീയ കച്ചവടമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ മോദിയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള മോദിയെ അവഗണിക്കുന്നത് ശരിയല്ല എന്ന ചിന്ത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.
ഗവര്‍ണറെ പോലും ആക്രമിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു എന്നും പി സി ആരോപിച്ചു. ഇത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ പറ്റില്ല. കേരളത്തിലെ കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു -പി സി പറഞ്ഞു. പി സി ജോര്‍ജ് കേരളത്തിലെ കരുത്തനായ നേതാവാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി രംഗത്തും രാഷ്ട്രീയത്തിലും അദ്ദേഹം കൈവരിച്ച അനുഭവസമ്പത്ത് പാര്‍ട്ടിക്ക് ഗുണകരമാകും എന്നും മുരളീധരൻ പറഞ്ഞു. ജനപക്ഷം സെക്രട്ടറി ജോര്‍ജ് ജോസഫും ബി ജെ പി അംഗത്വമെടുത്തു.
എന്‍ ഡി എ ഘടകകക്ഷിയാകുന്നതിലും നല്ലത് ബി ജെ പിയില്‍ ലയിക്കുകയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സി, ബി ജെ പി യിൽ ലയിക്കാൻ തീരുമാനിക്കുന്നത്. നേരത്തെ നടന്‍ ദേവനും സ്വന്തം പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ച് അംഗത്വമെടുക്കുക യായിരുന്നു. 1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് പി സി ജോര്‍ജ് നിയമസഭയില്‍ എത്തിയിട്ടുണ്ട്.