Connect with us

Hi, what are you looking for?

India

പിണറായിയുടെ മകൾ വീണക്ക് വേണ്ടി മോദിയുടെ വക്കീൽ, മോദിയിൽ നിന്ന് കടംവാങ്ങിയ വൈദ്യനാഥന് പിണറായിയുടെ 25 ലക്ഷം

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ കെ എസ് ഐ ഡിക്കായി സുപ്രീംകോടതിയിലെ വമ്പൻ അഭിഭാഷകൻ ഹാജരാകുന്നത് വിവാദത്തിൽ. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിൽ വാദിക്കുന്നത് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. മുതിർന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനാണ് ഹാജരായിരിക്കുന്നത്. കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകനെത്തന്നെ ഇതിനായി സമീപിച്ചിരിക്കുന്നത്.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിഎംആർഎലിൽ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. വിവാദങ്ങൾ ചൂടുപിടിക്കുകയം കേന്ദ്ര ഏജൻസി അന്വേഷണം കടുപ്പിക്കുകയും ചെയ്തതോടെയാണ് കേസ് നടത്തിപ്പിനായി പ്രമുഖനായ വ്യക്തിയെ തന്നെ കെ എസ് ഐ ഡി സി അഭിഭാഷകനാക്കിയത്. ഈ അഭിഭാഷകന്റെ വാദം ഫലത്തിൽ വീണാ വിജയന് കൂടി വേണ്ടിയാകും. ഈ കേസിൽ കെ എസ് ഐ ഡി സിക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യത കുറവാണ്. എന്നാൽ വീണാ വിജയൻ കടുത്ത പ്രതിരോധത്തിലാണ്. അതുകൊണ്ട് കൂടിയാണ് വമ്പൻ അഭിഭാഷകനെ കെ എസ് ഐ ഡി സി എത്തിക്കുന്നത്.

കെഎസ്ഐഡിസി പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ടുതന്നെ സർക്കാർ നിർദ്ദേശ പ്രകാരമായിരിക്കും കെഎസ്ഐഡിസി മാനേജ്മെന്റ് സി.എസ് വൈദ്യനാഥനെ കേസിന്റെ നടത്തിപ്പിനായി സമീപിക്കാനുള്ള കാരണവും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24ന് ഹൈക്കോടതിയിൽ ഓൺലൈനായി സി.എസ്. വൈദ്യനാഥൻ ഹാജരായതിന് ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്ഐഡിസിക്കു കത്തു നൽകിയിട്ടുണ്ട്. കൂടാതെ ഓഫീസ് ചാർജ് വേറേയും നൽകണം. തുടർന്നുള്ള സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകും. അതിനുള്ള ചാർജും പ്രത്യേകമാകും.

ഫലത്തിൽ വീണാ വിജയൻ കേസിൽ കെ എസ് ഐ ഡി സിയുടെ അക്കൗണ്ടിൽ നിന്നും പണമൊഴുകും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള പണമിടപാടുകളിൽ കെഎസ്ഐ ഡിസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ ത്തുടർന്ന് കമ്പനി നിയമം 210 പ്രകാരം കേന്ദ്ര കോർപറേറ്റ് മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷിയുമാണ് കെഎസ്ഐഡിസി.

രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിലടക്കം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സേവനം തേടുന്നതിലൂടെ സർക്കാർഖജ നാവിനുണ്ടാകുന്നത് വൻസാമ്പത്തിക ബാധ്യത. കഴിഞ്ഞ മൂന്നുവർഷ ത്തിനുള്ളിൽ 7.25 കോടി രൂപയാണ് സുപ്രീംകോടതിയിലെ അഭിഭാഷ കർക്കായി ഖജനാവിൽനിന്ന് ചെലവഴിച്ചത്. 2023 ഒക്ടോബർ വരെയുള്ള കണക്കാണിത്. നയതന്ത്രചാനൽവഴി നടന്ന സ്വർണക്കടത്തുമുതൽ കിഫ്ബി മസാല ബോണ്ടുവരെയുള്ള കേസുകൾക്കായാണ് മണിക്കൂറിന് ലക്ഷങ്ങൾ വിലയുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സേവനം സർക്കാർ തേടിയത്.

അഡ്വക്കേറ്റ് ജനറൽ മുതൽ ഗവൺമെന്റ് പ്ലീഡർ വരെയുള്ള അഭിഭാഷകർക്കായി ശമ്പളയിനത്തിൽ മാസം 155 കോടിയിലധികം രൂപ ചെലവഴിക്കുമ്പോഴാണ് സുപ്രീംകോടതി അഭിഭാഷകരുടെ സേവനവും സർക്കാരിന് തേടേണ്ടിവരുന്നത്. എല്ലാകാലത്തും ഇത്തരത്തിൽ സർക്കാർ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ട്. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പ് ശ്രമമാണെന്ന വാദവും സജീവമാണ്. അയോധ്യ കേസിൽ അടക്കം വാദമുയർത്തിയ അഭിഭാഷകനാണ് സി എസ് വൈദ്യനാഥൻ.

ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് 17.87 കോടി രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. ഉമ്മൻ ചാണ്ടിസർക്കാരിന്റെ കാലത്ത് 12.17 കോടി രൂപയും ചെലവഴിച്ചു. ‘പ്രോപ്പർ ചാനലെ’ന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് അഭിഭാഷകർക്കായി ചെലവായ തുകയുടെ വിവരങ്ങളുള്ളത്. സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് സി.എസ്.വൈദ്യനാഥൻ. മുമ്പും പല കേസിലും കേരള സർക്കാരിന് വേണ്ടി വൈദ്യനാഥൻ ഹാജരായിട്ടുണ്ട്.

അന്വേഷണക്കുരുക്കു മുറുകുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ സമീപിച്ചത്. പൂർണമായും സർക്കാർ ഉടമസ്ഥതയി ലുള്ള കെഎസ്‌ഐഡിസിയുടെ മാനേജ്‌മെന്റ് സർക്കാർ നിർദ്ദേശമി ല്ലാതെ ഇതിനു മുതിറുകയില്ല.

പുറത്തുനിന്ന് അഭിഭാഷകനെ എത്തിച്ച പ്രധാനപ്പെട്ട കേസുകളും നൽകിയ ഫീസും: മട്ടന്നൂർ ഷുഹൈബ് കേസ് 96.34 ലക്ഷം രൂപ, പെരിയ ഇരട്ടക്കൊലക്കേസ് 1.14 കോടി, നിയമസഭാ അക്രമക്കേസ് 16.50 ലക്ഷം, സോളർ കേസ് 1.20 കോടി, ഇതരസംസ്ഥാന ലോട്ടറി കേസ് 1.78 കോടിലൈഫ് മിഷൻ കേസ് 55 ലക്ഷം, ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷം, രാജ്യസഭാ തിരഞ്ഞെടുപ്പു കേസ്: 60 ലക്ഷം രൂപ,

2021 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റുവരെ ഹൈക്കോടതിയിൽ ഹാജരായ സുപ്രീംകോടതി അഭിഭാഷകരും ചെലവായ തുകയും:

ഹാരിൻ പി. റാവൽ 70 ലക്ഷം, സി.എസ്. വൈദ്യനാഥൻ 60 ലക്ഷം, കെ.കെ. വേണുഗോപാൽ 23.25 ലക്ഷം, ഫാലി എസ്. നരിമാൻ 30 ലക്ഷം, സുഭാഷ് ശർമ 9.90 ലക്ഷം, സഫീർ അഹമ്മദ് 4 ലക്ഷം, മദൻ ബി. ലോകൂർ 24 ലക്ഷം, മുഹമ്മദ് നിസാമുദ്ദീൻ പാഷ 8 ലക്ഷം, വിനോദ് കെ. ആനന്ദ് (ഫാലി എസ്. നരിമാന്റെ ക്ലാർക്ക്) 3 ലക്ഷം,

ഇക്കാലയളവിൽ സുപ്രീംകോടതിയിൽ ഹാജരായവരിൽ കൂടുതൽ ഫീസ് വാങ്ങിയവർ:

ജയദീപ് ഗുപ്ത 1.29 കോടി, രഞ്ജിത് കുമാർ 71.50 ലക്ഷം, കെ.കെ. വേണുഗോപാൽ 50 ലക്ഷം, പല്ലവ് ശിശോദിയ 38.50 ലക്ഷം, കപിൽ സിബിൽ 36,50,000 , രാകേഷ് ദ്വിവേദി 25 ലക്ഷം, ഹാരിൻ പി. റാവൽ 19.80 ലക്ഷം, ചന്ദർ ഉദയ് സിങ് 19 ലക്ഷം, കെ.എൻ. ബാലഗോപാൽ 18.70 ലക്ഷം, പി.വി. സുരേന്ദ്രനാഥ് 17.60 ലക്ഷം, വി. ഗിരി 17.50 ലക്ഷം, ആർ. ബസന്ത് 11 ലക്ഷം,

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...