തിരുവനന്തപുരം . തനിക്കെതിരെ സമരം ചെയ്യുന്ന SFIക്കാരെ പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കാരണം മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാറിൽ എന്തോ തട്ടി. അതിനാലാണ് ഞാൻ പുറത്തിറങ്ങിയത്. കേരള പൊലീസ് മികച്ചതാണെന്നും എന്നാൽ അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ തിരുവനന്ത പുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
22 പ്രതിഷേധക്കാരെ തടയാൻ100ലധികം പൊലീസുകാരുണ്ടായിരു ന്നതാണ്. എന്നാൽ അവരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക് സമ്മർദ്ദമുണ്ട്. മുഖ്യമന്ത്രി ഇതേ റോഡിലൂടെ പോയാൽ ഇങ്ങനെയാണോ പൊലീസ് സുരക്ഷ നൽകുക?. ഞാൻ കേന്ദ്രത്തോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് 72 വയസുണ്ട്. ആരെയും എനിക്ക് പേടിയില്ല. – ഗവർണർ പറഞ്ഞു.
കൊല്ലത്തുനടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ പോലീസ് സുരക്ഷാ ഒരുക്കിയതിൽ രൂക്ഷവിമർശന മാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. കേരളാ പോലീസ് മികച്ച സേനയാണ്. എന്നാൽ ആരാണ് അവരുടെ പ്രവര്‍ത്തനം തടയുന്നത്? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദിച്ചു. 72 വയസ് പ്രായം തനിക്ക് കഴിഞ്ഞു. ദേശീയ ശരാശരിയും കടന്ന് ബോണസ് ജീവിതമാണ് താൻ നയിക്കുന്നത്. സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്ശപുരുഷനെന്നും ഗവർണർ പറഞ്ഞു.
എന്റെ ജോലി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാൽ രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലിൽ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് ശേഷമാണ് താൻ പുറത്തിറങ്ങിയതെന്നും, സുരക്ഷയിൽ തീരുമാനമെടുത്തത് കേന്ദ്രമാണെന്നും താൻ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും കാറിൽ ഇടിക്കാതെ തന്നെ ഇടിച്ചോളുവെന്നും താൻ പ്രതിഷേധിക്കുമ്പോഴാണ് പോലീസ് കേസെടുക്കുന്നതെന്നും ഗവർണർ പറഞ്ഞു.
അതേസമയം, പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനത്തിലാകും ഇനി ഗവർണറുടെ യാത്ര. കൊല്ലം നിലമേലിൽ വച്ച് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായി. സ്വാമി സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പോയതായിരുന്നു ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ അദ്ദേഹം, റോഡരികിലുള്ള കടയുടെ മുന്നിലിരുന്നു പ്രതിഷേധിക്കുകയാണ് ഉണ്ടായത്. ഒടുവിൽ എഫ് ഐ ആറിന്റെ കോപ്പി കണ്ട ശേഷമാണ് ഗവർണർ തിരികെ വണ്ടിയിൽ കയറുന്നത്. സംഭവത്തെക്കുറിച്ച റിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുകയാണ് ഉണ്ടായത്.
എസ് പി ജി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ് സിആർപിഎഫ്. ബുള്ളറ്റ് പ്രൂഫ് വാഹനവും നൽകും. ആവശ്യമെങ്കിൽ എൻ എസ് ജി കമാൻഡോസും ഗവർണർക്ക് സുരക്ഷയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്ത് നാൽപ്പത് പേർക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ നൽകുന്നത്. കുറച്ച് മുൻപ് തിരുവനന്തപുരത്തുവച്ചും എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു.