Connect with us

Hi, what are you looking for?

Kerala

മുഖ്യനെ പച്ചയ്ക്ക് കൊളുത്തി, രാഹുലിന് പിണറായി കേരള ഭരണം കൊടുക്കേണ്ടി വരും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ചൊവ്വാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തപ്പോൾ മുതൽ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. രാഹുൽ പൂജപ്പുര ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ പൊലീസ് നടപടിക്കെതിരെ നാടൊട്ടുക്ക് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

മുഖ്യമന്ത്രിക്കെതിരെ ഉശിരൻ വാക്കുകളുമായാണ് രാഹുൽ ജയിലിലേക്ക് പോയത്. റിമാൻഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മടങ്ങിയത്. വിജയൻ കാണാൻ പോകുന്നതേയുള്ളൂവെന്നാണ് ചാനലുകാരോട് പറഞ്ഞത്.

20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണെന്നും രാഹുൽ പറഞ്ഞു. പിണറായിക്ക് ചെയ്യാൻ കഴിയുന്നത് അയാൾ ചെയ്യട്ടേ. ബാക്കി നമുക്ക് നോക്കാം. പൊലീസ് പിണറായി വിജയന്റെ സെക്യൂരിറ്റി ഗാർഡുകളായി മാറിയിരിക്കുന്നു. സിഐ ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.

രാഹുലിനെ കോടതിയിൽ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. അറസ്റ്റ് ചെയ്തയുടൻ കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിന് മുന്നിൽ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുലിന്റെ ഹർജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി വിധി. രാഹുലിന്റെ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.

നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

എന്നാൽ ഇത് തീർത്തും കെട്ടിച്ചമച്ച കേസ് ആണെന്നും പിണറായിയുടെ ആനപ്പക തീർക്കാൻ മെനഞ്ഞെടുത്ത ആസൂത്രിത നടപടികളാണെന്നും അരിയാഹാരം കഴിക്കുന്നവർക്കെലാം വ്യക്തമാണ്. രാഹുലിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പറയുമ്പോഴും അത്തരത്തിൽ ഒരു തെളിവ് പോലും പുറത്ത് വിടാൻ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല. ഇല്ലാത്ത തെളിവുകളുടെ പേരിൽ സത്യസന്ധമല്ലാത്ത വകുപ്പുകൾ ചുമത്തി രാഹുലിനെ അടിച്ചമർത്താൻ ശ്രമിക്കും തോറും കൂടുതൽ ശക്തി പ്രാപിക്കുകയാണ് യൂത് കോൺഗ്രസിന്റെ അജയ്യനായ ഈ നേതാവെന്ന സത്യം പിണറായി വിസ്മരിക്കുകയാണ്. സത്യം രാഹുലിന്റെ ഭാഗത്തായതുകൊണ്ട് തന്നെ തിരിച്ചുവരവിൽ കൂടുതൽ കരുത്തോടെ എത്തുന്ന രാഹുൽ പിണറായിക്ക് വെല്ലുവിളിയാകുമെന്നുറപ്പ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...