കോഴിക്കോട് . രാജ്യത്തെ ഏറ്റവും മികച്ച പോലീസാണ് കേരളത്തിലേതെന്നു പിണറായി കൊട്ടിഘോഷിക്കുമ്പോൾ, രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു സൈനികന്റെ കാല് തല്ലി ഒടിച്ച് മാതൃക കാട്ടി കേരള പോലീസ്. പുൽപള്ളി സ്വദേശി അജിത്തിന്റെ വലതുകാലാണ് പോലീസ് തല്ലി ഒടിച്ചിരിക്കുന്നത്. അജിത്തിന്റെ പരാതിയെ തുടർന്ന് സംഭവത്തിൽ സൈന്ന്യം ഇടപെട്ടിരിക്കുകയാണ്.
പൊലീസ് മർദ്ദിച്ച് കാലൊടിച്ച് ചികിത്സയിൽ കഴിയുന്ന ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മേജർ മനു അശോകിന്റെ നേതൃത്വത്തിൽ കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ ഇ എം ഇ വിഭാഗത്തിൽ ആണ് അജിത്ത് ജോലി ചെയ്തു വരുന്നത്. പുൽപ്പള്ളി സീതാദേവി – ലവകുശ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുകയുണ്ടായി. ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അജിത്തും പൊലീസും തമ്മിൽ തർക്കവും ഉണ്ടായി. ഇതിനു പിറകെ പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ കൊണ്ടുപോയി അജിത്തിനെ പൊതിരെ മർദ്ദിച്ചു. നിലത്തിട്ടു ചവിട്ടി. സ്റ്റേഷനിൽ ഉണ്ടായിരുന്ന മിക്കപോലീസുകാരും ചേർന്നായിരുന്നു മർദ്ദനം.
അജിത്തിന്റെ ബന്ധുക്കൾ ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് വിഷയത്തിൽ സൈന്യം ഇടപെടുന്നത്. അജിത്തിനെ മെഡിക്കൽ കോളേജിൽ നിന്ന് സൈനികാശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കൾ ഡിസ്ചാർജ് ഷീറ്റ് ഒപ്പിട്ടുവാങ്ങിയത്തിൽ പിന്നെ പോലീസ് ഇടപെടലിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മാറ്റാനാകില്ലെന്ന് ഡോക്ടർമാർ അറിയിക്കു കയും ഉണ്ടായി. പൊലീസ് ഇടപെടലിനെത്തു ടർന്നായിരുന്നു ഇത് – ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, അജിത്തിനെ പൊലീസ് മർദിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.. ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിക്കുകയാണ്. ഗ്രീൻവാലിയിൽവച്ച് കീഴ്‌പ്പെടുത്തുന്നതിനിടെ ആരുടെയെങ്കിലും ചവിട്ടേറ്റതാകാമെന്നാണ് പൊലീസ് പറയുന്നത്. appozhum പോലീസ് ഇടപെടലിന്റെ കാര്യം വ്യക്തമാവുകയാണ്. അജിത്ത് ഹെൽമറ്റുകൊണ്ട് പൊലീസുകാരെ ആക്രമിച്ചെന്നാണ് തല്ലി ചതച്ച് കാലൊടിച്ച പോലീസിന്റെ വിശദീകരണം.