ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലും തെറ്റായിരുന്നെന്ന് സി ബി ഐ. ജെസ്‌ന കാണാതായതിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ലെന്നും ജസ്‌ന് മതം മാറിയിട്ടില്ലന്നും തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കേരള പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണ വിവരങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സി ബി ഐ പറഞ്ഞിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തമുള്ള മത പരിവര്‍ത്തനകേന്ദ്രങ്ങള്‍ സി ബി ഐ പരിശോധിച്ചിരുന്നു. പൊന്നാനിയിലെയും ആര്യ സമാജത്തിന്റെയും കേന്ദ്രത്തിലും അന്വേഷണം നടത്തി. എന്നാല്‍ ജസ്‌നയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും കിട്ടിയില്ല. അയല്‍ സംസ്ഥാനങ്ങളിലും ഇക്കാര്യത്തിൽ സി ബി ഐ അന്വേഷണം നടത്തി. മുംബൈയിലും മറ്റു നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോവിഡ് കാലത്ത് വാക്സിന്‍ എടുത്തതിനോ കോവിഡ് പോര്‍ട്ടലില്‍ ജസ്‌നയുടെ പേര്‍ രജിസ്റ്റര്‍ ചെയ്തതായോ തെളിവൊന്നും കിട്ടിയില്ല.
ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്‌ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ എവിടെയും ഒരു തെളിവും കിട്ടിയില്ല. സി ബി ഐ പറയുന്നു
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങളെല്ലാം പരിശോധിക്കുകയും കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള മേഖലകളിൽ സി ബി ഐ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ ജസ്ന മരിച്ചതിന് തെളിവ് ഒന്നും കാന്താനായില്ല. ജസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബി.ഇ.ഒ.എസ്. ടെസ്റ്റിന് വിധേയമാക്കി. അവര്‍ നല്‍കിയ മൊഴിയെല്ലാം സത്യമാണെന്നും സി ബി ഐ പറഞ്ഞു. ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കി. വിദേശരാജ്യങ്ങളിലെങാനും ജ്‌സ്‌ന ഉണ്ടോ എന്നറിയാന്‍ വേണ്ടിയായിരുന്നു ഇത്. ഈ നോട്ടീസിന്റെ വെളിച്ചത്തെത്തില്‍ എന്തെങ്കിലും തുടര്‍വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളു എന്നാണു സി ബി ഐ യുടെ റിപ്പോർട്ടിൽ ഉള്ളത്.