ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്ത മനോവിഷമത്തിൽ ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ബി.ബി.എ. വിദ്യാര്‍ഥിനി ജീവനൊടുക്കി. കോളേജ് വിദ്യാർത്ഥിനി വിട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ വര്‍ഷിണി (21) യെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാർഷിണിയെ ഞായറാഴ്ച രാവിലെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്.
ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതാണ് മരിക്കാൻ കാരണമെന്നാണ് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച മാളിൽ നടക്കുന്ന ഫോട്ടോഷൂട്ടിന് പോകാൻ വർഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ മാതാപിതാക്കള്‍ അതിന് സമ്മതിച്ചിരുന്നില്ല.
ഇതിനു പിറകെ കിടപ്പ്മുറിയിൽ കയറി വര്‍ഷിണി തൂങ്ങിമരിക്കു കയാണ് ഉണ്ടായത്. എന്നാല്‍ ഇക്കാര്യം ഞായറാഴ്ച രാവിലെയാണ് പുറത്തറിയുന്നത്. ബെംഗളൂരു സെന്‍ട്രല്‍ ഡി.സി.പി. എച്ച്.ടി.ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.