തിരുവനന്തപുരം . നകേരള സദസ്സിനിടെ വഴിയരുകിൽ പ്രതിഷേധിച്ചവരെ തല്ലി ചതച്ച പോലീസിന്റെയും DYFI യുടെയും നടപടി രക്ഷ പ്രവർത്തനമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം അതിരൂപത. മുഖ്യ മന്ത്രി നടത്തിയ രക്ഷാ പ്രവർത്തന പരാമര്‍ശത്തെ ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ.നെറ്റോയാണ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തി ലാണ് നാം ജീവിക്കുന്നതെന്ന് തെല്ല് പരിഹാസത്തോടെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തന്റെ ക്രിസ്മസ് സന്ദേശത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പ് പിണറായിയെ വിമര്‍ശിക്കുന്നത്. നവകേരളാസദസ്സിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കരിങ്കോടി ഉയര്‍ത്തിയവരെ അടിച്ചമര്‍ത്താന്‍ ഡിവൈഎഫ് ഐ ക്രിമിനലുകളെ ഇറക്കിവിടുകയായിരുന്നു സര്‍ക്കാര്‍. അതിനെ രക്ഷാപ്രവര്‍ത്തനം എന്ന് ഓമനപ്പേരിട്ട് വിളിക്കുകയായിരുന്നു പിണറായി വിജയന്‍. ഇപ്പോള്‍ പിണറായിയുടെ രക്ഷാപ്രവര്‍ത്തന കമന്‍റിനെതിരെ വിവിധ രാഷ്‌ട്രീയ നേതാക്കളും ശക്തമായി വിമര്‍ശനം ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്.