സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നശേഷം യുവതിയുടെ സഹോദരനെ വിളിച്ച് കൊലപ്പെടുത്തിയ വിവരം അറിയിച്ച് യുവാവ്. സഹോദരന്റെ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു യുവാവ്. മദ്ധ്യപ്രദേശി ലെ രത്‌ലാം ജില്ലയിലാണ് സംഭവം.
ഗുരുതരമായ പൊള്ളലേറ്റ നിർമ്മല മരണത്തിന് കീഴടങ്ങി. നിര്‍മലയു ടെ ഭര്‍ത്താവ് പ്രകാശ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിർമ്മലയെ ഈ മരണ കാരണം പറഞ്ഞു മാനസികമായും ശാരീരികമായും ഉപദ്രവിച്ചു വരുകയായിരുന്നു. പ്രകാശിന്റെ മുതിര്‍ന്ന സഹോദരനായ സുരേഷ് ആണ് ക്രൂരത ചെയ്തിരിക്കുന്നത്. തന്റെ സഹോദരനെ ആത്മഹത്യയിലേക്ക് നയിച്ചത് നിര്‍മലയാണെന്നാരോപിചാണ് കോല നടന്നിരിക്കുന്നത്.
ഭര്‍ത്താവിന്റെ മരണശേഷവും നിര്‍മലയും രണ്ട് കുട്ടികളും പ്രകാശിന്റെ വീട്ടിൽ തന്നെയായിരുന്നു താമസം. തന്റെ സഹോദരനെ കൊന്നവളെന്ന പക സുരേഷിന് നിര്‍മലയോടുണ്ടാ യിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. കൊലപാതകം കരുതികൂട്ടിയുള്ള കൃത്യമെന്നാണ് പൊലീസ് പറയുന്നത്. നിര്‍മലയുമായി വഴക്കുണ്ടാക്കിയ സുരേഷ് യുവതിനെ ആദ്യം മര്‍ദ്ദിച്ചു. പിന്നീട് വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയ സുരേഷ് തന്റെ ഫോണില്‍ നിന്ന് നിര്‍മലയുടെ സഹോദരനെ വിളിക്കുകയും കാര്യം പറയുകയും ചെയ്തു. ‘നിന്റെ സഹോദരിയെ ഞങ്ങള്‍ ചുട്ടുകൊന്നു’വെന്നാണ് സുരേഷ് നിര്‍മലയുടെ സഹോദരനോട് പറഞ്ഞത്. തന്റെ സഹോദരിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് നിർമ്മലയുടെ സഹോദരന് അറിയാമായിരുന്നു. എന്നാല്‍ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമെന്ന് അയാൾ കരുതിയില്ല.
ഭര്‍ത്താവ് മരിച്ച ശേഷം നിര്‍മലയ്ക്ക് ഭർതൃ വീട്ടിൽ വലിയ പീഡനമാണ് ഏല്‍ക്കേണ്ടി വന്നിരുന്നത്. ഇക്കാര്യം അവര്‍ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നു. വീട്ടുകാര്‍ ആദ്യം ഇത് കാര്യമായി എടുത്തില്ല. സുരേഷ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുന്നത് പതിവാകുകയും ചെയ്തതോടെ നിർമ്മലയെ സ്വന്തം വീട്ടിലേക്ക് സഹോദരന്‍ കൂട്ടിക്കൊണ്ട് വരാനിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നിര്‍മലയെ കൂട്ടിക്കൊണ്ടുവരാനൊ രുങ്ങുമ്പോഴാണ് സുരേഷിന്റെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ എത്തുന്നത്.