ചാലക്കുടി . ചാലക്കുടിയിൽ ഐടിഐ തിരഞ്ഞെടുപ്പിൽ നേടിയ വിജയം ആഘോഷത്തിനിടെ SFI DYFI ഗുണ്ടകൾ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു. ആക്രമണത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്ഐ നേതാവിനെ പ്രവർത്തകരുടെ എതിർപ്പിനിടെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സി പി എം ഗുണകകൾ എത്തി അയാളെ ഇറക്കിക്കൊണ്ടു പോവുകയായിരുന്നു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം നിധിനെയാണ് പാർട്ടിക്കാർ ഇങ്ങനെ മോചിപ്പിക്കുന്നത്. ഇതേത്തുടർന്ന് പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ കനത്ത സംഘർഷമുണ്ടായി. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം നേടിയിരുന്നു. ഇതിനു പിന്നാലെ നടന്ന ആഹ്ലാദ പ്രകടനത്തിനിടെ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർക്കുകയാണ് ഉണ്ടായത്.
പിണറായി വിജയനെക്കാൾ തങ്ങളാണ് വലുതെന്നു DYFI ഗുണ്ടകൾ പാർട്ടി നേതൃത്വത്തിന് കാട്ടികൊടുക്കുന്നതാണ് ചാലക്കുടിയിൽ കാണാനായത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐടിഐയ്ക്കു മുന്നിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.