കൊച്ചി . കൊച്ചിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച് കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ചത് അന്യ സംസ്ഥാന തൊഴിലാളി. സംഭവത്തിൽ പ്രതി അസം സ്വദേശി ഫിർദാസ് പിടിയിലായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും, അറസ്റ്റു രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കും.
സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റ വയോധിക കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വയോധികയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പോലീസ് പറഞ്ഞിട്ടുണ്ട്. ഡിസംബർ 13ന് വൈകിട്ടായിരുന്നു സംഭവം. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്കു മാറ്റുകയാണ് ഉണ്ടായത്.
വയോധികയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുക യുണ്ടായി. ആലപ്പുഴ സ്വദേശിനിയായ 62 വയസ്സുകാരിയാണ് പീഡനത്തിനിരയായതെന്നാണ് വിവരം. എറണാകുളത്ത് അടക്കം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ക്ലോക്ക് റൂമുകളിലും മറ്റും താൽക്കാലിക ജോലി ചെയ്തുവരികയായിരുന്നു ഇവർ. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞെത്തിയ പ്രതി, ഇവരെ പ്രലോഭിച്ച് കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.