വയോധികയെ മർദിക്കുകയും കസേരയിൽ നിന്ന് തള്ളി നിലത്തിടുകയും ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്റെ നടപടി ഉണ്ടായത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി.
തേവലക്കര സ്വദേശിയായ ഏലിയാമ്മ വർഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോൾ തോമസ് (42) കുടുംബവഴക്കിനെ തുടർന്ന് ക്രൂരമായി മർദിക്കുന്നത്. വീട്ടിലെ ഹാളിൽ കസേരയിൽ ഇരിക്കുന്ന അമ്മയോട് അവിടെ നിന്ന് എഴുന്നേറ്റു പോകാൻ മരുമകൾ മഞ്ജു ആക്രോശിക്കുന്നതാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. മരുമകൾ പറയുന്നത് കേൾക്കാത്ത വയോധിക മഞ്ജു മോൾ ഒരു വാതിൽ പ്പടിയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. 80 വയസുള്ള വയോധികയ്ക്കാണ് മർദ്ദനമേറ്റത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മരുമകളിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്നാണ് ഏലിയാമ്മ പോലീസിന് നൽകിയിരിക്കുന്നു മൊഴി. മാസങ്ങളായി മരുമകൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും വയോധിക പറഞ്ഞിട്ടുണ്ട്. പ്രതി മഞ്ജുമോൾ തോമസ് 80കാരിയെ മർദിക്കുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെയും ഏലിയാമ്മയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ അധ്യാപികയാണെന്നാണ് വിവരം.
ഇവരെ അധ്യാപക വൃത്തിയിൽ നിന്നും പിരിച്ചു വിടണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ഒരു വൃദ്ധ മാതാവിനോട് ഇത്രയധികം ക്രൂരത കാട്ടുന്ന ഇവർക്കെന്തിന് സർക്കാർ ശമ്പളം കൊടുക്കുന്നതെന്നും, ഇവർക്കെതിരെ ക്രിമിനൽ ചട്ടപ്പടി കേസ് എടുക്കണമെന്നും ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നും നിരവധിപേരാണ് ആവശ്യപ്പെടുന്നത്.
വൃദ്ധയെ യുവതി വീട്ടിനകത്ത് വച്ച് മർദ്ദിക്കുന്നതും രൂക്ഷമായ രീതിയിൽ വഴക്കുപറയുന്നതും ആണ് വീഡിയോയിൽ ഉള്ളത്. പകൽസമയമാണ്. വീട്ടിനകത്ത് ടിവി ഓൺ ചെയ്തിട്ടുണ്ട്. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുട്ടികളെയും വീഡിയോയിൽ കാണുന്നത്. വളരെ മോശമായ ഭാഷയിൽ യുവതി വൃദ്ധയോട് എഴുന്നേറ്റ് പോകാൻ പറയുന്നതും കേൾക്കാം. ശേഷം വൃദ്ധയെ ഇവർ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. അധ്യാപികയായ മഞ്ജുമോൾ തോമസിനെതിരെ വയോധികയുടെ മൊഴിയിൽ കേസെടുക്കാൻ പോലീസിന് വീഡിയോ ദൃശ്യങ്ങൾ അല്ലാതെ മറ്റൊരു തെളിവിന്റെയും ആവശ്യം വരുന്നില്ല.