വാഗമൺ ലഹരി നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതിചേർത്തു. വാഗമണ്ണിലെ റിസോർട്ടിൽ വച്ചു നടത്തിയ ലഹരി നിശാപാർട്ടിയിലേക്ക് ലഹരിമരുന്നുകൾ എത്തിച്ചത് ബംഗളുരുവിൽ ഉള്ള നൈജീരിയൻ സ്വദേശികളിൽ നിന്നുമാണെന്ന് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നൈജീരിയൻ സ്വദേശികളിലേക്ക് നീണ്ടത്.
സംഭവത്തിൽ രണ്ട് നൈജീരിയ്ക്കരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി.
നിശാപാർട്ടിക്ക് എത്തിച്ച എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല് തുടങ്ങിയ മാരക ലഹരിവസ്തുക്കള് പ്രതികള്ക്ക് ലഭിച്ചത് ബംഗളൂരുവില് നിന്നാണ്. അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാംഗ്‌ളൂരു കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നിന്റെ ഉറവിടം നൈജീരിയൻ സ്വദേശികൾ ആണെന്ന് മനസിലാക്കാൻ സാധിച്ചത്. അതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അവരെ പ്രതി ചേർക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 20 നാണ് വാഗമണിലെ ക്ലിഫ് റിസോർട്ടിൽ നിശാപാർട്ടി നടന്നത്. നിലവിൽ ഒമ്പത് പേരാണ് ലഹരി മരുന്ന് നിശാപാർട്ടി കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുള്ളത്. പ്രതികൾ പലരും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Summary: wagamon drug party; crime branch arrested two nigerians