കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം പണിഞ്ഞ വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരകത്തിന്റെ ഉത്ഘാടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്തില്ല. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് സ്മാരകം ഉത്ഘാടനം ചെയ്തത്. ബോംബ് നിർമ്മിക്കുമ്പോൾ സ്ഫോടനം ഉണ്ടായി കൊല്ലപ്പെട്ടവർക്ക് സിപിഎം സ്മാരകം പണിഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി പരിപാടിയിൽ നിന്ന് വിട്ടുനിന്നത്.
ചെറ്റക്കണ്ടിയിൽ 2015ലുണ്ടായത് സ്ഫോടനമായിരുന്നു എന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.വി.ജയരാജൻ പറഞ്ഞത്. പ്രഖ്യാപനം. നാടിന് പ്രിയപ്പെട്ടവരായിരുന്ന ഷൈജുവും സുബീഷും സ്ഫോടനത്തിൽ രക്തസാക്ഷികളാവുകയായിരുന്നു എന്നും, ബോംബ് നിർമാണത്തിനിടെയല്ല, സ്ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആണ് എം.വി.ജയരാജൻ പറഞ്ഞത്. സംഭവത്തിൽ യുഡിഎഫ് സർക്കാർ കളളക്കേസെടുക്കു കയായിരുന്നു എന്നാണ് ജയരാജൻ ആരോപിക്കുന്നത്. അന്ന് സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നതായും ജയരാജൻ പറഞ്ഞിട്ടുണ്ട്.
ബോംബ് നിർക്കുന്നതിനിടെ കൊല്ലപ്പെട്ടവരെ രക്സ്ത സാക്ഷികൾ ആക്കിയതിലും, അവരുടെ പേരിൽ സ്മാരക മന്ദിരം നിർമ്മിച്ചതും വിവാദങ്ങൾ ഉയർത്തിയിരുന്നു. മന്ദിരം ബുധനാഴ്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്യുമെന്നായിരുന്നു സി പി എം അറിയിച്ചിരുന്നത്. 2015 ൽ ചെറ്റക്കണ്ടിയിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.. അവർ ആർഎസ്എസിനോട് പൊരുതി ജീവൻ നൽകിയ രക്തസാക്ഷികളെന്നാണ് സിപിഎം ഇപ്പോൾ നൽകുന്ന കൗതുകകരമായ വിശദീകരണം.
ഇവർക്ക് സ്മാരകം നിർമ്മിക്കാനായി 2016 മുതൽ ധനസമാഹരണം നടത്തി വരുകയായിരുന്നു. ബോംബ് നിർമ്മിക്കുബോൾ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വിവാദമായെങ്കിലും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ നേരിട്ടത്തുമെന്നാ യിരുന്നു സി പി എം പ്രഖ്യാപനം നടത്തിയിരുന്നത്. ജില്ലാ നേതാക്കളും പങ്കെടുക്കും. 2015 ജൂൺ ആറിന് കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരെ പാർട്ടി രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയ ശേഷമായിരുന്നു ഇത്. ആർഎസ്എസിനോട് പോരാടി മരിച്ച ഇരുവരും രക്തസാക്ഷികൾ തന്നെയെന്ന വിശദീകരണം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും നൽകുകയുണ്ടായി.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)