തിരുവനന്തപുരം . ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതിയില്ല. അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്‌ട്രപതി ഭവന്‌റെ അറിയിപ്പ് നിയമസഭാ സെക്രട്ടറിക്കു കൈമാറി. ഗവർണറെ നേരിട്ടു ബാധിക്കുന്ന ബില്ലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് ബില്ല് അയക്കുകയായിരുന്നു. എന്നാല്‍ രാഷ്‌ട്രപതി ബില്ലിന് അനുമതി നല്‍കാൻ തയ്യാറായില്ല.
ഗവര്‍ണ്ണര്‍ സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയായ എസ്.എഫ്.ഐ പ്രത്യക്ഷ സമരം നടത്തി വരുകയായിരുന്നു. വഴിവിട്ട് നിയമിതരായ വൈസ് ചാന്‍സലര്‍മാരെ നീക്കാന്‍ ഗവർണർ തയ്യാറായതും സര്‍വകലാശാല സെനറ്റിലേക്ക് സര്‍ക്കാരിന്‌റെ നിര്‍ദേശം മറികടന്ന് നോമിനികളെ നിയമിച്ചതും, ഗവര്‍ണ്ണറെ വഴിയില്‍ തടയുന്നതടക്കം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് ഈ വിവാദ ബില്ല് പിന്നീട് കാരണമാവുകയായിരുന്നു.
ഗവർണർ ബില് ഒപ്പിടാതെ വന്നതോടെയാണ് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഗവർണറെ വഴിയിൽ തടയുന്ന അക്രമങ്ങൾ ശക്തി പ്രാപിക്കുന്നത്.. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ല് ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയാണ് ചെയ്തിരുന്നത്. ഗവർണറുമായി ബന്ധപ്പെട്ട ബില്ലിന് രാഷ്‌ട്രപതി അനുമതി നിഷേധിച്ചിരിക്കുന്നത് സർവ്വകലാ ശാലകൾ പിടിച്ചടക്കാനുള്ള സി പി എം നീക്കങ്ങൾക്ക് കനത്ത അടിയാവും.
ബില്ലിന് അനുമതി നിഷേധിച്ച കാര്യം രാജ്ഭവന്‍ നിയമവകുപ്പ് വഴി ഔദ്യോഗികമായിട്ടാണ് നിയമസഭാ സെക്രട്ടറിയെ അറിയിച്ചിരി ക്കുന്നത്. ഇക്കാര്യം നേരത്തെ രാജഭവനെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ പാസാക്കിയ ബില്ലുകളായതിനാല്‍ ഔദ്യോഗികമായി രാജ്ഭവന്‍ നിയമവകുപ്പ് വഴി വിവരം നിയമസഭാ സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. മറ്റ് മൂന്നു ബില്ലുകള്‍ക്കുകൂടി രാഷ്‌ട്രപതി അനുമതി നിഷേധിച്ചു.