Connect with us

Hi, what are you looking for?

Crime,

ഗോവിന്ദൻ ഭയന്ന് മുള്ളി ഒളിച്ചു, UAPA യിൽ എൻ ഐ എ പൊക്കും?

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം പണിഞ്ഞ വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരകത്തിന്റെ ഉത്ഘാടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കാതിരുന്നതിന് പിന്നിൽ ഗോവിന്ദന്റെ ‘മാസ്റ്റർ ബ്രെയിൻ’. രാഷ്ട്രീയമായി യു ഡി എഫിനെ പ്രതിരോധിക്കാനാണ് സി പി എം പ്രസ്താവനകൾ എങ്കിലും സംഗതി UAPA വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് ഗോവിന്ദന് നല്ല ബോധം വന്നത് ഇപ്പോഴാണ്. ബോംബ് നിർമ്മാണം ഏത് പാർട്ടി ചെയ്താലും അത് ക്രിമിനൽ കുറ്റം മാത്രമല്ല, തീവ്ര വാദ സ്വഭാവമുള്ള രാജ്യ ദ്രോഹ കുറ്റം കൂടിയാണ്.

തെരഞ്ഞെടുപ്പ് നടക്കവേ വീണ്ടും സി പി എം ബോംബുണ്ടാക്കുകയും സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരിക്കെ ഇക്കാര്യത്തിൽ ഒരു എൻ ഐ എ അന്വേഷണം ഉണ്ടായാൽ കുടുങ്ങുന്നത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കളായിരിക്കും. ആര് പറഞ്ഞിട്ടാണ് ബോംബ് ഉണ്ടാക്കിയതെന്ന് എൻ ഐ എ ആണെങ്കിൽ അന്വേഷിച്ച് കണ്ടെത്തുക തന്നെ ചെയ്യും. അക്കാര്യത്തിൽ സി പി എം നേതാക്കൾ പറയുന്നത് കേട്ട് വാലാട്ടുന്ന പിണറായി പോലീസ് ചെയ്യുന്നതായിരിക്കില്ല അവർ ചെയ്യുക. ബോംബ് നിർമ്മിച്ചവർ എല്ലാം ഡി വൈ എഫ് ഐ ക്കാരും, സി പി എം പ്രവർത്തകരും ആയിരിക്കെ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സി പി എമ്മിന് രക്ഷപ്പെടാനാവില്ല.

പരിപാടിയിൽ പങ്കെടുത്താൽ എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരനും, കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടിരുന്നത്. അതങ്ങു ഗോവിന്ദന്റെ മാത്രമല്ല പിണറായിയുടെ ‘ഉണ്ടെന്നു പറയുന്ന ഇല്ലാത്ത ഡബിൾ ചങ്കിലും’ അങ്ങ് കൊണ്ടു. അതിനാലാണ് എം വി ഗോവിന്ദൻ പരിപാടി ഉദ്‌ഘാടനം ചെയ്യാൻ നിൽക്കാതെ ഓടി ഒളിച്ചത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് സ്മാരകം ഉത്ഘാടനം ചെയ്തത്. ബോംബ് നിർമ്മിക്കുമ്പോൾ സ്ഫോടനം ഉണ്ടായി കൊല്ലപ്പെട്ടവർക്ക് സിപിഎം സ്മാരകം പണിഞ്ഞത് വിവാദമായ സാഹചര്യത്തി സംസ്ഥാന സെക്രട്ടറി പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ചെറ്റക്കണ്ടിയിൽ 2015ലുണ്ടായത് സ്ഫോടനമായിരുന്നു എന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.വി.ജയരാജൻ പറഞ്ഞത്. പ്രഖ്യാപനം. നാടിന് പ്രിയപ്പെട്ടവരായിരുന്ന ഷൈജുവും സുബീഷും സ്ഫോടനത്തിൽ രക്തസാക്ഷികളാവുകയായിരുന്നു എന്നും, ബോംബ് നിർമാണത്തിനിടെയല്ല, സ്ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആണ് എം.വി.ജയരാജൻ അണികൾക്ക് മുന്നിൽ സമർത്ഥിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുഡിഎഫ് സർക്കാർ കളളക്കേസെടുക്കുകയായിരുന്നു എന്നാണ് ജയരാജൻ ആരോപിക്കുന്നത്. അന്ന് സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നതായും ജയരാജൻ പറയുകയുണ്ടായി.

ബോംബ് നിർക്കുന്നതിനിടെ കൊല്ലപ്പെട്ടവരെ രക്സ്ത സാക്ഷികൾ ആക്കിയതിലും, അവരുടെ പേരിൽ സ്മാരക മന്ദിരം നിർമ്മിച്ചതും വിവാദങ്ങൾ ഉയർത്തിയിരുന്നു. മന്ദിരം ബുധനാഴ്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്യുമെന്നായിരുന്നു സി പി എം അറിയിച്ചിരുന്നത്. 2015 ൽ ചെറ്റക്കണ്ടിയിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സ്മാരകം നിർമ്മിച്ചത്. ഇതിന്റെ പേരിൽ പണസമാഹരണം 2016 ലെ തുടങ്ങി. അവർ ആർഎസ്എസിനോട്‌ പൊരുതി ജീവൻ നൽകിയ രക്തസാക്ഷികളെന്നാണ് സിപിഎം ഇപ്പോൾ നൽകുന്ന കൗതുകകരമായ വിശദീകരണം.

ഇവർക്ക് സ്മാരകം നിർമ്മിക്കാനായി 2016 മുതൽ ധനസമാഹരണം നടത്തി. ബോംബ് നിർമ്മിക്കുബോൾ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വിവാദമായെങ്കിലും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ നേരിട്ടത്തുമെന്നായിരുന്നു സി പി എം പ്രഖ്യാപനം നടത്തിയിരുന്നത്. ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. ഒന്ന് മുള്ളി പോകാൻ തോന്നുന്ന ഗോവിന്ദന്റെ പേടിയുടെ രഹസ്യം അറിഞ്ഞ നേതാക്കളൊന്നും തിരിഞ്ഞു നോക്കിയില്ല. 2015 ജൂൺ ആറിന് കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരെ പാർട്ടി രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയ ശേഷമായിരുന്നു ഇത്. ആർഎസ്എസിനോട് പോരാടി മരിച്ച ഇരുവരും രക്തസാക്ഷികൾ തന്നെയെന്ന വിശദീകരണം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും നൽകിയിരുന്നു. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM അങ്ങനെ രക്തസാക്ഷികളാക്കി പ്രതിഷ്ഠിച്ചു. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം തിരുത്തി എഴുതി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...