Connect with us

Hi, what are you looking for?

Crime,

ബംഗ്ലാദേശി ഭീകരരുടെ വിളനിലമായോ കേരളം? ഈ ഭീകരരെ കൂട്ടി വന്നു വോട്ടർ ഐ ഡിയും ആധാറുമൊക്കെ കൊടുക്കുന്നവരുടെ ലക്ഷ്യമെന്ത്?

തിരുവനന്തപുരം .കേരളത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി ബംഗ്ലാദേശിലേക്കും പാകിസ്ഥാനിലേക്കും ഫോണ്‍ വിളികളും ചാരപ്രവര്‍ത്തനവും ഭീകരവാദ പ്രവർത്തനങ്ങളും നടക്കുന്നു. കേരളത്തില്‍ നിന്ന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ നിയമവിരുദ്ധ കോളുകള്‍ നടത്തിയതിലധികവും ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കുടിയേറിയ ബംഗ്ലാദേശികലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

സംസ്ഥാനത്തെ 4 പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 സമാന്തര ടെലിഫോണ്‍ എക്‌ചേഞ്ച് കേസുകളിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുന്നതോടെ എന്‍ഐഎ ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആരംഭിക്കുന്നത്.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ഫോണ്‍ കോളുകള്‍ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ചാരപ്രവര്‍ത്തനങ്ങള്‍ക്കുമാണെന്ന് ഐബി നേരത്തെ കണ്ടെത്തിയിരുന്നതാണ്. പാകിസ്ഥാനിലേക്ക് വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നു.

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കായി പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളിലും പ്രവർത്തിച്ചു വരുകയാണ്. ബംഗാളികളെന്ന പേരില്‍ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു വരുകയാണ്. കേരളം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്ടിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെ ഇടനിലക്കാരായി കേരളത്തിൽ എത്തിച്ചതെന്നാണ് വിവരം. പ്ലൈ വുഡ് കമ്പനികളിലും ഹോട്ടലുകളിലും ജോലിക്കെന്നു പറഞ്ഞു കൊണ്ടുവന്നിരിക്കുന്ന ഇവർക്ക് ആധാർ, വോട്ടർ ഐ ഡി കാർഡുകൾ ഇടനിലക്കാർ തരപ്പെടുത്തി കൊടുത്തിട്ടുമുണ്ട്.

സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ വഴി ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്ന ഇവരില്‍ ചിലര്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തിയ ഫോണ്‍കോളു കളാണ് ദുരൂഹത ഉണ്ടാക്കിയിരിക്കുന്നത്. സിമ്മിലും, മൊബൈല്‍ ഫോണിലും ഹോട്ട്‌സ്‌പോട്ട് ഷെയര്‍ ചെയ്ത് കൂടുതല്‍ പേര്‍ ഒരേ സമയം നാട്ടിലേക്ക് വിളിക്കുകയാണ് പതിവ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ ഭീകരവാദ ബന്ധത്തില്‍ അന്വേഷണം ഏറ്റെടുക്കുന്ന എന്‍ഐഎ പോലീസിന്റെയും, സൈബര്‍ ക്രൈം വിങ്ങിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയാണ് ഇപ്പോൾ. ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ പാക് ചാരസംഘടന ഒരുക്കി നല്‍കുന്നുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങളിൽ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...