ഇടുക്കി . താൻ സി പി എം മെമ്പർഷിപ് പുതുക്കുന്നില്ലെന്നു പ്രഖ്യാപിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കുന്നില്ല. മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയിൽ പോകുമെന്നല്ല അര്‍ത്ഥമാക്കുന്നത്. താന്‍ എ രാജക്കെതിരെ പ്രവർത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള്‍ കെട്ടിച്ചമച്ചവർക്കൊപ്പം നിന്ന് പോകാൻ ഇനി കഴിയില്ലെന്നും എസ് രാജേന്ദ്രൻ ഇടുക്കിയിൽ പറഞ്ഞു.
സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് എസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം സൂചന നൽകിയി രുന്നു. നിലവിൽ പാര്‍ട്ടി വിടുമെന്നൊരു തീരുമാനമെടുത്തിട്ടില്ലെ ന്നാണ് എസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍, സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നതാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ രാജയ്ക്കെതിരെ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്യുന്നത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുക്കാൻ തയ്യാറായില്ല. ഇതോടെ പരിഹാരം ഇല്ലെങ്കിൽ മറ്റൊരിടത്തേക്ക് എന്ന തീരുമാനമുണ്ടെന്നായിരുന്നു രാജേന്ദ്രൻ പറഞ്ഞിരുന്നത്. ബിജെപി ദേശീയ – സംസ്ഥാന നേതാക്കളുമായി രാജേന്ദ്രൻ ചർച്ച നടത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളുമായി സംസാരിച്ചിരുന്നു വെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.