കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളേജ് ഡീന്‍ എം കെ നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥനും വൈസ്ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി. സംഭവത്തില്‍ വീഴ്ച്ചപറ്റിയട്ടില്ലായെന്നാണ് ഇരുവരുടെയും വിശദീകരണം. വ്യർത്തി മരണപ്പെട്ട ശേഷം എല്ലാം ചെയ്തു എന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ ഇരുവരുടെയും വിശദീകരണം വിസി തള്ളി.
ഇരുവരും പറയുന്നത് മരണം അറിഞ്ഞ ഉടന്‍ തന്നെ ഇടപ്പെട്ടതായും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ്. എന്നാല്‍ സാധ്യമായ തെല്ലാം ചെയ്തുവെന്നത് തൃപ്തികരമല്ലായെന്നാണ് വിസി പറയുന്നത്. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും യൂത്ത് കോൺഗ്രസും ഇതിനിടെ ആവശ്യപ്പെട്ടുണ്ട്.
എം കെ നാരായണനും കാന്തനാഥനും മറുപടിയില്‍ പറയുന്നത് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയതായും അതിന് ശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചുവെ ന്നുമാണ്. ഇരുവരുടെയും മറുപടി ലഭിച്ചുവെന്ന് സര്‍വകലാശാല വിസി പി സി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തുന്നത്.