ലണ്ടന്‍ . ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്ന് സിറിയക്ക് പോയ ഷമീഷ ബീഗത്തിന് മടങ്ങിയെത്തിയപ്പോൾ ബ്രിട്ടന്‍ പൗരത്വം നിഷേധിച്ചു. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്ന ഇവര്‍ ഐഎസ്സിൽ ആകൃഷ്ടയായി രാജ്യം വിടുകയാണ് ഉണ്ടായത്.. ഐഎസിലേക്ക് ആളെച്ചേര്‍ക്കുകയും ഫണ്ട് രൂപീകരിക്കുകയും ചെയ്തിരുന്ന ഷമീഷ ബീഗത്തിന്റെ പൗരത്വം 2019ല്‍ ബ്രിട്ടന്‍ റദ്ദാക്കുകയായിരുന്നു.
ജിഹാദില്‍ ഭര്‍ത്താവ് മരിച്ചതോടെ വേറെ വഴിയില്ലാതായ അവര്‍ ബ്രിട്ടനിലേക്ക് മടങ്ങാനും പൗരത്വം വീണ്ടും എടുക്കനുള്ള ശ്രമം നടത്തി. എന്നാല്‍ ബ്രിട്ടന്‍ ഇത് നിരാകരിച്ചു. പൗരന്മാരുടെ സുരക്ഷയും സ്വസ്ഥ ജീവിതവും രാജ്യസുരക്ഷയും കണക്കാക്കിയായിരുന്നു ബ്രിട്ടന്റെ തീരുമാനം. 2015ല്‍ ഐഎസില്‍ ചേര്‍ന്ന് സിറിയക്ക് പോയ മൂന്നു ബ്രിട്ടീഷ് യുവതികളില്‍ ഒരാളാണ് ഷമീമ.
ബംഗ്ലാദേശികളായ മാതാപിതാക്കള്‍ക്ക് ലണ്ടനില്‍ വച്ച് ജനിച്ച ഷമീമ, പിന്നീട് ഐഎസ് ഭീകരനെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് മൂന്നു മക്കളാണ് ഉള്ളത്. ഭര്‍ത്താവ് കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഇപ്പോള്‍ വടക്കന്‍ സിറിയയില്‍ സൈന്യത്തിന്റെ ക്യാമ്പിലാണവർ.
അഫ്ഗാനിലും സിറിയയിലും കേരളത്തില്‍ നിന്ന് പോയി മതംമാറി ഇസ്ലാമായ നാലോളം യുവതികള്‍, ഭര്‍ത്താക്കന്മാര്‍ ജിഹാദില്‍ കൊല്ലപ്പെട്ടതിൽ പിന്നെ ഭാരതത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് പോയ നിമിഷയും (ഫാത്തിമ) സോണിയ സെബാസ്റ്റിയനും അടക്കം മടങ്ങിവരണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരെ മടക്കി പ്രവേശിപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.