യുഎന്‍ . രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യാവകാശകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്ങ് ആണ് രൂക്ഷ വിമര്ശനം പാകിസ്താനെതിരെ ഉന്നയിച്ചത്. പാകിസ്ഥാന്‍ രക്തത്തില്‍ കുളിച്ചിരിക്കുകയാണ്. ലോകമെമ്പാടും പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതുവഴി ഉണ്ടാകുന്ന രക്തംചൊരിച്ചില്‍ മൂലമുള്ള ചുവപ്പ്,
മൂക്കറ്റം കടത്തില്‍ മുങ്ങിയ പാകിസ്ഥാന്റെ വരവ് ചെലവ് കണക്കിലെ ചുവപ്പ്, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെക്കുറിച്ചോര്‍ത്ത് ജനങ്ങള്‍ക്കുള്ള നാണക്കേടിന്റെ ചുവപ്പ്, ഇങ്ങനെയൊക്കെ രക്തത്തില്‍ കുളിച്ചിരിക്കുന്ന പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ലെന്ന് അനുപമ സിങ്ങ് ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു.
55ാമത് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമ്മേളനത്തില്‍ പാകിസ്ഥാന്‍ വീണ്ടും കശ്മീര്‍ പ്രശ്നം ഉന്നയിച്ചപ്പോഴാണ് പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഉദാഹരണങ്ങളിലുൂടെ അനുപമ സിങ്ങ് ചുട്ട മറുപടി നൽകിയത്. ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും മനുഷ്യാവകാശസംരക്ഷണത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെടുകയും ചെയ്ത പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ കശ്മീരിന്റെ കാര്യത്തില്‍ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല – അനുപമ സിങ്ങ് പറയുകയുണ്ടായി.
കശ്മീര്‍ പ്രശ്നം ഉയര്‍ത്താന്‍ ശ്രമിച്ച തുര്‍ക്കിയെയും ഇന്ത്യ വിമര്‍ശിക്കു കയുണ്ടായി. ഇന്ത്യയുടെ ആഭ്യന്തരപ്രശ്നത്തില്‍ തുര്‍ക്കി ഇടപെട്ടതില്‍ പരിതപിക്കുന്നതായും, ഭാവിയിലെങ്കിലും മറ്റൊരു രാജ്യത്തിന്റെ തികച്ചും ആഭ്യന്തരമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും തുര്‍ക്കി മാറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ സിങ്ങ് പറഞ്ഞു.
ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണ്. സദ്ഭരണവും സാമൂഹ്യ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചാണ് രാജ്യത്തിന്റെ അവിഭാജ്യഭാഗമായ ജമ്മു കശ്മീരില്‍ ഇന്ത്യ ഭരണഘടനാപരമായി ചില മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുടെ തികച്ചും ആഭ്യന്തരമായ അത്തരം വിഷയത്തില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ല – അനുപമ സിങ്ങ് പറഞ്ഞു.