തിരുവനന്തപുരം . കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകരിച്ചത് ഗവർണർക്ക് കനത്ത അടിയായി. ഇത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകായുക്തയുടെ അധികാരം കുറകാണാമെന്ന ലക്ഷ്യത്തോടെ പിണറായി സർക്കാർ കൊണ്ട് വന്ന രാഷ്ട്രപതി ഒപ്പിട്ടതോടെ സർക്കാരിന്റെ ലക്ഷ്യങ്ങൾ നടക്കുമെന്നും ഉറപ്പായി.
ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് തുടരാം. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന് എന്നതാണ് ബില്ലിനെ തിരെ ഉയർന്നിരുന്ന മുഖ്യ ആരോപണം. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.
ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പൊതു പ്രവർത്തകന് എന്ത് അഴിമതി നടത്തിയാലും അധികാര കസേരയിൽ തുടരാനുള്ള പഴുതുകളാണ് നിലവിലുള്ള ബില്ലിൽ ഉള്ളത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇനി ഇല്ലാതാവും.
മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർ ക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമ സഭക്ക് തള്ളാനുമാകും. ലോകയുക്ത നിയമത്തിലെ 14 ആണ് പുതിയ ബില്ലോടെ ഇല്ലാതാ വുന്നത്. രാഷ്‌ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിട്ടു നൽകേണ്ടി വരുകയാണ്.