ഇക്കഴിഞ്ഞ ദിവസം മാസപ്പടി വിവാദത്തിൽ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എം എൽ എ എത്തിയിരുന്നു. മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയെന്നായിരുന്നു കുഴൽനാടന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി സി.എം.ആര്‍. എല്ലിന് ചെയ്ത വഴിവിട്ട സഹായത്തിന്റെ പ്രതിഫലം പറ്റുക മാത്രമാണ് വീണാ വിജയന്‍ ചെയ്തത്.
ഈ ആരോപണങ്ങള്‍ക്ക് മറുപടിപറയേ ണ്ടതില്‍ നിന്ന്മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കര്‍ ഈ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുമതി നല്‍കാത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി മാതൃ പി രാജീവും എം ബി രാജേഷും എതിരിയുന്നു.
മാത്യു കുഴൽനാടൻ എംഎല്‍എ സ്വന്തം മുന്നണിക്കുനേരെ ആരോപണം ഉന്നയിക്കുകയാണെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. കരിമണല്‍ ഖനനാനുമതി നല്‍കിയത് 2002ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നു മന്ത്രി ഓര്‍മിപ്പിച്ചു. അഞ്ചു ചോദ്യങ്ങളും കുഴൽ നാടനോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കുള്ള ഇടിവെട്ട് മറുപടിയുമായി എത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എം എൽ എ. തന്റെ ഫേസ്ബുക് പേജിൽ വീഡിയോയിലൂടെയാണ് ഇതിനുള്ള മറുപടി നൽകിയിരിക്കുന്നത്.
ഈ വീഡിയോയിൽ അദ്ദേഹം പ്രത്യകം പറയുന്ന ഒരുകാര്യമുണ്ട്. ഞാൻ ഇങ്ങോട്ടും പോകുന്നില്ല.ഇവിടെ തന്നെയുണ്ടാകും എന്ന്. എന്തായാലും കുഴൽനാടന്റെ ഈ മറുപടി മുഖ്യമന്ത്രിക്കും ചോദ്യങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച മന്ത്രിമാർക്കും കുറിക്ക് കൊള്ളുന്ന മറുപടിയാണെന്നു തന്നെ പറയേണ്ടിവരും. ഇതിനും ഇനി എന്തെകിലും ലൂപ്പ് പോൾസ് കണ്ടുപിടിച്ച വരൻ ഇപ്പോഴത്തെ സി പി എമ്മിന്റെ ഒരു നയമനുസരിച്ച് സാധ്യത കാണുന്നണ്ട് എന്തായാലും കുഴൽനാടന്റെ മറുപടി ഇതാണ്.