ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്ന് ദേശാഭിമാനിയോടും സി പി എമ്മിനോടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. ‘അറിവിൽ ഊന്നിയ പരിഷ്കർത്താവ്’ എന്ന പേരിൽ ഡോ കെ എസ് രവികുമാർ ദേശഭിമാനിയിൽ എഴുതിയ ലേഖനത്തിനെതിരെയായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. മന്നം സമാധി യോഗത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും സുകുമാരന്‍ നായര്‍ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ചു.
ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ല. ഏതറ്റം വരെ പോകാനും മടിയില്ല. വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ – അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞു.