Connect with us

Hi, what are you looking for?

Crime,

കര്‍ത്തയുടെ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വര്‍ഷം കാത്തിരുന്നത് എന്തിനാണ്? മകൾക്ക് കൈക്കൂലി കൊടുക്കുന്നവരെ സഹായിക്കാനോ ?

തിരുവനന്തപുരം . ആനയെയും കടുവയെയും മോദി ഇറക്കിവിട്ടതാണെന്ന് പിണറായി സർക്കാർ പ്രമേയം പാസാക്കാഞ്ഞത് ഭാഗ്യമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിൽ അരി കിട്ടാതായാൽ, പെൻഷൻ മുടങ്ങിയാൽ, ആനയും കടുവയും ഇറങ്ങിയാൽ എന്തിനും മോദിയെ പഴി ചാരാൻ അപാര തൊലിക്കട്ടി വേണം. ജനങ്ങൾ വിഡ്ഢികളാണെന്നാണോ ധരിക്കുന്നത്? എന്തിനാണ് ഇങ്ങനെയൊരു വനം മന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്നത്?– വി.മുരളീധരൻ ചോദിച്ചു.

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയതിനെ പരിഹസിച്ച് സംസാരിക്കുക യായിരുന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. മനുഷ്യ – വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രം നൽകിയ നിർദേശങ്ങൾ പാലിക്കാതെ, മുള്ളുവേലി, അതിർത്തി ഭിത്തികൾ, കാർഷിക വനവത്കരണ മാതൃകകൾ എന്നിങ്ങനെ കേന്ദ്രം നൽകിയ നിർദേശങ്ങളെല്ലാം അവഗണിച്ചിട്ട്, നിയമസഭ പ്രമേയം പാസാക്കിയതറിഞ്ഞ് ആനയും കടുവയും നാട്ടിലേക്ക് വരില്ലെന്നാണോ ഭരണ, പ്രതിപക്ഷങ്ങള്‍ ചിന്തിക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.

2019 മുതൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന് കേരളത്തിന് 31 കോടി രൂപ നൽകിയതെന്നു ഓർക്കണമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് 31 കോടി രൂപ നൽകിയത്. 2021ല്‍ മനുഷ്യ – വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രം നിർദേശം നല്കിയിരുന്നതുമാണ്. ഇതെല്ലാം അവഗണിക്കുകയാ യിരുന്നില്ലേ എന്ന് കേന്ദ്ര മന്ത്രി ചോദിച്ചു.

കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്ന് 2019ല്‍ കേന്ദ്ര നിയമം കൊണ്ട് വന്നിട്ടും കര്‍ത്തയുടെ കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വര്‍ഷം കാത്തിരുന്നത് എന്തിനാണ്? എന്നും കേന്ദ്ര മന്ത്രി ചോദിക്കുകയുണ്ടായി.. സ്വകാര്യകമ്പനികളുമായുള്ള കരാര്‍ റദ്ദാക്കണമെന്ന കേന്ദ്രനിര്‍ദേശം പിണറായി അവഗണിച്ചു. മകൾക്ക് കൈക്കൂലി കൊടുക്കുന്നവരെ സഹായിക്കാനായിരുന്നോ ഇത്? മാസപ്പടി വിവാദം പുറത്തുവന്നപ്പോഴാണോ കേന്ദ്രനിര്‍ദേശം കേരള സര്‍ക്കാരിന് മനസ്സിലായത്? കേന്ദ്രം സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നു എന്നു വിമര്‍ശിക്കുന്നവർ നഗ്നമായ കൊളളയ്ക്ക് കൂട്ടുനിൽക്കുക യായിരുന്നെന്നും മുരളീധരൻ കുറ്റപ്പെടുത്തി..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...