Connect with us

Hi, what are you looking for?

India

ഹർജി തന്നെ വീണയ്ക്ക് കുരുക്ക് ഒരുക്കും, കർണാടകയിൽ തുടങ്ങി പൂട്ടിയ കമ്പനിയുടെ ഹർജി എങ്ങനെ കർണാടകയിൽ?

SFIO അന്വേഷണത്തിനെതിരേ KSIDC കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തെ കോടതി തടഞ്ഞില്ല. ഇത് പിണറായിവിജയനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതാണ് കർണാടകത്തെ സമീപിക്കാൻ കാരണം. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപ കരിമണല്‍ കമ്പനിയില്‍ നിന്നും എക്‌സാലോജിക് വാങ്ങിയെന്നാണ് ആരോപണം. 2017-2020ലാണ് മാസപ്പടി വാങ്ങിയത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ഇതു കണ്ടെത്തിയിരുന്നു.

വീണയുടെ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേന നൽകിയ ഹര്‍ജിയിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഡയറക്ടറും കേന്ദ്രസര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. ഇതിനിടെ മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യ പ്പെട്ട് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത് വന്നു.

SFIO അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരി ക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ്എഫ്ഐഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് എത്രയും വേഗം നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ എസ്.എഫ്.ഐ.ഒ. തയ്യാറെടുക്കുന്നു. ഇതിനാവശ്യമായ നടപടികൾ ചെന്നൈയിൽ തുടങ്ങിക്കഴിഞ്ഞു.

വീണ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് അറസ്റ്റ് ഭയന്നാണെന്ന് എസ്.എഫ്. ഐ.ഒ. കരുതുന്നു. കർണാടക ഹൈക്കോടതിയിൽ വീണയുടെ കേസിന് നിലനിൽപ്പില്ലെന്ന് എസ് എഫ് ഐ ഒ കരുതുന്നു. കർണാടകത്തിൽ ഹർജി സമർപ്പിച്ചത് നിലനിൽക്കില്ലെന്നും കേന്ദ്ര സർക്കാർ കരുതുന്നു. കാരണം വീണാ വിജയൻ്റെ കമ്പനിയുടെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പ് തന്നെ ബംഗളുരുവിൽ അവസാനിപ്പിച്ചിരുന്നു. ബംഗളുരുവിൽ പ്രവർത്തനം അവസാനിപ്പിച്ച കമ്പനിക്ക് എങ്ങനെയാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകാൻ കഴിയുന്നതെന്ന് കേന്ദ്ര സർക്കാർ ചോദിക്കുന്നു. മാത്രവുമല്ല സമാന കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഷോൺ ജോർജ് നൽകിയ കേസാണ് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സമാനമായ ഒരു കേസ് രെു സംസ്ഥാനത്ത് നടക്കുമ്പോൾ മറ്റൊരു സംസ്ഥാനത്തെ കോടതി ഇക്കാര്യം പരിഗണിക്കില്ല. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കുമ്പോൾ ഹർജിയുടെ നിലനിൽപ്പ് തന്നെ എസ്.എഫ് ഐ ഒ ചോദ്യം ചെയ്യും.തിങ്കളാഴ്ച രാവിലെ 11 നാണ് കേസ് കോടതി എടുക്കുക. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് മാസപ്പടി പറ്റിയെന്ന ആരോപണത്തില്‍ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ നോട്ടീസ് പോലും നല്കിയിട്ടില്ല. ഇതിനിടെയാണ് അറസ്റ്റ് ഭയന്ന് ഹര്‍ജിയുമായി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ അഭയം തേടിയത്.

ഇതോടെ, വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെടുന്നതായി ഏജൻസികൾ കരുതുന്നു. ഇതും ഒരു നിയമ വശമാണ്. വീണാ വിജയന് ഏജൻസി നോട്ടീസ് നൽകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഹർജി നിലനിൽക്കുക എന്ന് കേന്ദ്ര ഏജൻസി ചോദിക്കുന്നു. എക്‌സാലോജിക് തുടങ്ങിയത് വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്നും തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാകുന്നതായി പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്.

അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു ലഭിച്ചെന്ന് വീണ പറയേണ്ടി വരും. പണത്തിന്റെ സ്രോതസ് എവിടെ നിന്നെന്ന് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ പൊളിയും. സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും എസ്എഫ്‌ഐഒ ശേഖരിച്ച രേഖകള്‍ വീണയ്‌ക്ക് എതിരാണെന്ന് ഏതാണ്ടുറപ്പായി. എക്‌സാലോജിക് തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയാല്‍ വീണയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും സംശയത്തിന്റെ നിഴലിലാകുമെന്ന് ബിജെപി പറയുന്നു. ചിലപ്പോള്‍ ഇവർ ചോദ്യം ചെയ്യലിനും ഹാജരാകേണ്ടി വന്നേക്കാം എന്നാണ് കേൾക്കുന്നത്. ഇതും മകൾ ഭയക്കുന്നു. അതിനാലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...