തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചു നൽകി സർക്കാർ. പൊതുഭരണ വകുപ്പ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുക 2,69 ലക്ഷം പണമാണ് അനുവദിച്ച് നാക്കിയിരിക്കുന്നത്.
അതേസമയം, സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ള കോടികൾ നൽകാത്തതിനെ തുടർന്ന് ആശുപത്രി ഉടമകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ മാത്രം ആശുപത്രികൾക്ക് 1,128 കോടിയിലേറെയാണ് പിണറായി സർക്കാർ നൽകാനുള്ളത്. കാരുണ്യ ലോട്ടറി വരുമാനം ഉപയോഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശിക 189 കോടിയായിട്ടുണ്ട്. കാരുണ്യ ലോട്ടറി വരുമാനം ആവട്ടെ കാരുണ്യപദ്ധതിയിലെ കുടിശിക തീർക്കാൻ ഉപയോഗിക്കാത്തതിനെ തുടർന്നാണ് കുടിശിക വർധിച്ചിരിക്കുന്നത്.
കേന്ദ്രവിഹിതംകൂടി ഉപയോഗിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് 269,07,97,307 രൂപയും സർക്കാർ ആശുപത്രികൾക്ക് 859,61,18,856 രൂപയും നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നത്. അംഗീകരിക്കാനുള്ള ബില്ലുകളിലെ കുടിശിക ആവട്ടെ 400 കോടിയിലേറെയും. 42 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉള്ളത്.
കുടിശ്ശിക എന്ന് നൽകുമെന്ന് പറയാൻ പോലും സർക്കാരിന് കഴിയുന്നില്ല. പണം ആവശ്യപ്പെട്ട് ആരോഗ്യവരുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ആശുപത്രി മാനേജ്‌മന്റ് പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായിട്ടില്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരു ങ്ങുകയാണ് അസോസിയേഷൻ. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ വഴി വർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നൽകുന്നതാണ് കാരുണ്യ പദ്ധതി.