മുംബൈ . ‘ഞാൻ മരിച്ചിട്ടില്ല..’ പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോർട്ടുകൾ വ്യാജമായിരുന്നെന്നു വെളിപ്പെടുത്തി നടി തന്നെ രംഗത്ത് വന്നു. വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ (32) മരിച്ചതായുള്ള അഭ്യൂഹം പരക്കുന്നത്.. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ മാനേജർ ഔദ്യോഗികമായി സമൂഹമാധ്യമ പേജിൽ പങ്കുവെക്കുകയായിരുന്നു.
‘എല്ലാവർക്കും നമസ്കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് ഞാൻ മാപ്പ് പറയുന്നു. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. എന്റെ മരണത്തെക്കുറിച്ച് ഞാൻ വ്യാജവാർത്ത ഉണ്ടാക്കുകയായിരുന്നു. അതിനാൽ ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു’ – പൂനം വിഡിയോയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് മരണ വാർത്ത ആദ്യമെത്തുന്നത്. ‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’ എന്ന കുറിപ്പോടെയായിരുന്നു പൂനത്തിന്റെ മരണ വാർത്ത പരസ്യമാക്കുന്നത്. പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തു ന്നതെന്നും മാനേജർ വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെ ഒരു ദേശീയ മാധ്യമം പൂനത്തിന്റെ സഹോദരിയെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ഇവരുടെ ബന്ധുക്കളെ കാണാനില്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നു.
മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ ആശുപത്രിയുടെ പ്രതികരണമോ പുറത്തുവരാതിരുന്നതിനാൽ വാർത്തയെക്കുറിച്ച് സംശയം ഉയർന്നിരുന്നു.. സഹോദരിയാണ് മരണവിവരം അറിയിച്ചതെന്നും പിന്നീട് ബന്ധപ്പെടാനായി ട്ടില്ലെന്നുമാണ് വെള്ളിയാഴ്ച രാത്രി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ പൂനത്തിന്റെ നടപടിയിൽ സമൂഹമാധ്യ മങ്ങളിൽ വിമർശനം ശക്തമാകുകയാണ്. നടിക്കെതിരെ നടപടി എടുക്കണമെന്ന് നിരവധിപ്പേർ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.