ഇടതുപക്ഷത്തെ ഒരു വിഭാഗത്തിന് ചങ്ങാത്ത മുതലാളിത്തവുമായി ബന്ധമുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെ പി കണ്ണന്‍.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടി സ്വീകരിക്കുന്നത് സാധാരണക്കാരെ കാര്യമായി ബാധിക്കുമെ ന്ന് പ്രൊഫ. കെ പി കണ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങി ലക്ഷക്കണക്കിന് കുടുംബങ്ങൾ നിത്യ ദുരിതത്തിലായിരിക്കു ന്ന സ്ഥിതി വിശേഷത്തിലാണ് പ്രമുഖ സാമ്പത്തിക വിദഗ്ധന്റെ ഈ പരാമർശം.
പെന്‍ഷന്‍ പരിധി കൊണ്ടുവരിക, ലീവ് സറണ്ടര്‍ പരിഷ്‌ക്കരിക്കുക, വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ കുറഞ്ഞത് 10,000 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാന്‍ സാധിക്കും – കെ പി കണ്ണന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
യഥാര്‍ഥത്തില്‍ മറ്റു അനാവശ്യ ചെലവുകളാണ് കുറയ്‌ക്കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുപോലും ഇന്നോവ കാര്‍. സി അച്യുതമേനോന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ കൊണ്ടാണ് ജീവിച്ചത്. ഇഎംഎസും ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റായിരുന്നു.
ഇന്നോവയില്‍ കുറയാത്ത കാർ ഉപയോഗിക്കാത്ത പഞ്ചായത്തു പ്രസിഡന്റുമാര്‍ ഇപ്പോള്‍ ഇല്ല. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നോക്കിയാലും വലിയ വില പിടിച്ച വാഹനങ്ങളാണ് ഉപയോഗിക്കു ന്നത്. അതിനിടെയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപ സര്‍ക്കാര്‍ നല്‍കുന്നത്. സോഷ്യലിസവും ലെഫ്റ്റിസവും പറയുന്നവർ ആദ്യം ജനങ്ങൾക്ക് അത് കാണിച്ചുകൊടുക്കണം. ആദ്യകാല നേതാക്കള്‍ എങ്ങനെയാണ് ജീവിച്ചത്. പ്രത്യാഘാതങ്ങളെ കുറിച്ച് രാഷ്ട്രീയക്കാര്‍ ബാധവാന്മാരായിരിക്കണം.
നിങ്ങള്‍ ഒരു മന്ത്രിയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതെന്തും കേരള സമൂഹത്തെ ഒന്നടങ്കം ബാധിക്കും കെപി കണ്ണന്‍ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതാന് മൂല്യമുള്ളത്. അത് യുവാക്കളെയും സമൂഹത്തെയും മൊത്തത്തില്‍ പ്രചോദിപ്പിക്കും – കെ പി കണ്ണന്‍ പറഞ്ഞു.
ഹരിത അജണ്ടയോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ല. ഹരിത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണോ? ഹരിത ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിന് എന്തെങ്കിലും ഗൗരവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ? പല നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തെ ഒരു വിഭാഗത്തിന് ചങ്ങാത്ത മുതലാളിത്തവുമായി ബന്ധമുണ്ട്. ഗള്‍ഫില്‍ നിന്ന് പണമയയ്ക്കാന്‍ ഇല്ലായിരുന്നുവെങ്കില്‍, ശ്രീലങ്കയിലെ അവസ്ഥ ഇവിടെയും ഉണ്ടാകുമായിരുന്നു. – കെ പി കണ്ണന്‍ പറഞ്ഞു.