തിരുവനന്തപുരം . ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയ പിറകെ രാജ്ഭവന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിറകെയായി രുന്നു ഉടനടിനടപടി ഉണ്ടായത്. 30 സിആര്‍പിഎഫ് ജവാന്മാർ രാജ് ഭവന്റെ സുരക്ഷക്കായി എത്തിക്കഴിഞ്ഞു. ശനിയാഴ്ച നിലയ്ക്കലിൽ ഉണ്ടായ SFI യുടെ അക്രമവും ഗവർണർ റോഡിൽ പ്രതിഷേധിച്ച സംഭവവും ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സംഭവം ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സെഡ് പ്ലസ് സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും അടങ്ങിയ CRPF ഭടന്മാരാണ്
രാജ്ഭവനിൽ എത്തിയിട്ടുള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഇതിന് തൊട്ടു പിറകെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്.