കോഴിക്കോട് . റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരാറുകാരന്റെ ജീപ്പിൽ അഭിവാദ്യം സ്വീകരിച്ചത് വിവാദമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് കരാറുകാരന്റെ ജീപ്പിൽ അഭിവാദ്യം സ്വീകരിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്. കൈരളി കൺസ്ട്രഷന്റെ വാഹനത്തിലായിരുന്നു മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കോഴിക്കോടുള്ള കമ്പനിയുടെ പേര് മറച്ചുവച്ച് കൊണ്ടായിരുന്നു പരേഡിൽ വാഹനം ഉപയോഗിച്ചത്.
റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി പോലീസിന്റെ വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുക. അക്കാര്യത്തിൽ ഒരു വ്യത്യസ്തത വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി. മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത് ആവട്ടെ കമ്പനിയുടെ പേര് മറച്ചുവച്ചു കൊണ്ടായി രുന്നു. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ളതാണ് മന്ത്രി ഉപയോഗിച്ചിരിക്കുന്ന ജീപ്പ്. പോലീസിന്റെ പക്കൽ വാഹനം ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വ്യക്തിയുടെ വാഹനം പരേഡിനായി ഉപയോഗിച്ചതെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം.