Connect with us

Hi, what are you looking for?

India

ബീഹാറിൽ ബിജെപി – ജെഡിയു സഖ്യം ഭരണത്തിലേക്ക്, നിതീഷ് കുമാർ മുഖ്യമന്ത്രി

പാറ്റ്ന . ബീഹാറിൽ ബിജെപി – ജെഡിയു മുന്നണി സർക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരി 28ന് സത്യപ്രതിജ്ഞ യുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം സുഷീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വിവരമുണ്ട്. എന്നാൽ ഇതേ കുറിച്ച് നിതീഷ് കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബീഹാർ മഹാമുന്നണിയിലെ സഖ്യകക്ഷിയായ ആർജെഡിക്കെതിരെ നടത്തിയ കുടുംബ രാഷ്ട്രീയ പരാമർശവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം നിരസിച്ചതും നിതീഷിനെ എൻഡിഎയിലേക്ക് വീണ്ടും അടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹം കൂടി പുറത്തുവരുന്നത്. ബീഹാറിൽ ഉണ്ടായിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികരിച്ച സുശീൽ കുമാർ മോദി, ‘അടച്ചിരിക്കുന്ന വാതിലുകൾ തുറക്കാൻ കഴിയും, രാഷ്ട്രീയം സാദ്ധ്യതകളുടെ ഒരു കളിയാണ്’ എന്നാണ് പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയുടെ പ്രതീക്ഷകൾക്ക് നിതീഷിന്റെ നീക്കങ്ങൾ പ്രതികൂല ചലനം ഉണ്ടാക്കും. നിതീഷും ജെഡിയുവും ബിജെപിയുമായി ചർച്ച തുടങ്ങി എന്നാണ് ചില റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയെ ദേശീയ നേതൃത്വം അടിയന്തരമായി ഡൽഹിക്ക് വിളിച്ചിരിക്കുന്നതും അഭ്യൂഹങ്ങൾ ശരിയെന്ന സൂചനയാണ് നൽകുന്നത്. തിരിച്ചു വരാൻ നിതീഷ് ബീഹാർ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് എൻഡിഎ ഉപാധി വച്ചതായും, ബീഹാർ നിയമസഭ പിരിച്ചു വിടാൻ നിതീഷ് കുമാർ ആലോചിക്കുന്നതായും ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ബീഹാറിലെ രാഷ്ട്രീയ സാഹചര്യം കോണഗ്രസ് നേതൃത്വം നിരീക്ഷിച്ചുവരികയാണ്. നിതീഷ് കുമാറിന് എൻഡിയിലേക്കുള്ള തിരിച്ചുപോക്ക് അത്ര എളുപ്പമാകില്ലെന്നാണ് കോൺ്രസ് നേതൃത്വം വിലയിരുത്തുന്നത്. ചിരാഗ് പാസ്വാനെയും ഉപേന്ദർ കുശ്വാഹയെയും കുറിച്ച് അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ ആർജെഡി കൂടെയുണ്ടെന്ന ആത്മവിശ്വാസവും കോൺഗ്രസിനുണ്ട്.

‘ഇന്ത്യ’ മുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ അംഗീകരിക്കാത്തതിലും നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവിനെ പരിഗണിക്കണമെന്ന മമതയുടെയും അരവിന്ദ് കേജ്രിവാളിന്റെയും നിർദ്ദേശത്തിൽ ക്ഷുഭിതനായ നിതീഷ് മുന്നണി കൺവീനർ സ്ഥാനവും നിരസിക്കുകയായിരുന്നു.. ഇതിനിടെ, മമതയും കേജ്രിവാളും ഇന്ത്യ മുന്നണിയെ കൈവിട്ട അവസ്ഥയാണ്. ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്തത് നിതീഷായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...