പിരിഞ്ഞുപോയ കാമുകനെ തിരിച്ചുകൊണ്ടുവരാൻ ബ്ലാക്ക് മാജിക് നടത്താൻ പോയ യുവതിക്ക് 8.2 ലക്ഷം രൂപ നഷ്ടമായി. ബെംഗളുരു സ്വദേശിനിയായ യുവതിക്കാണ് പണം നഷ്ടപെട്ടത്. ബ്രേക്കപ്പിനു ശേഷമുള്ള മാനസിക വിഷമം സഹിക്കാൻ കഴിയാതെ യുവതി കാമുകനെ തിരിച്ചു കിട്ടാൻ കടുത്ത കടുംകൈ ചെയ്യുകയായിരുന്നു. ഇതിനായി ഇന്റർനെറ്റിൽ നിന്ന് കണ്ടെത്തിയ ജ്യോത്സ്യനെയാണ് യുവതി സമീപിച്ചത്.
അഹമ്മദ് എന്ന് പേരുള്ള മുസ്ലിം മാന്ത്രികനീയാണ് യുവതി നെറ്റിലൂടെ സമീപിക്കുന്നത്. ഇയാൾക്ക് അബ്ദുൾ, ലിയാക്കത്തുള്ള എന്നിങ്ങനെ രണ്ട് സഹായികളുണ്ട്. മുൻ കാമുകനു നേരെ ദുർമന്ത്രവാദം നടത്താമെന്ന് അഹമ്മദ് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. കാമുകനും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഇതിലൂടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും അഹമ്മദ് വാഗ്ദാനം നൽകി. ഇതിനായി ചില ആചാരങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് അഹമ്മദ് യുവതിയുടെ പറഞ്ഞത്. ഇതിനായി ആദ്യം ആവശ്യപ്പെട്ടത് വെറും 501 രൂപ മാത്രമായിരുന്നു.
അഹമ്മദ് ആവശ്യപ്പെട്ട പണം യുവതി ഓൺലൈനായി നൽകി. തുടർന്ന് ഇയാൾ യുവതിയോട് സ്വന്തം ഫോട്ടോയ്ക്കൊപ്പം സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങൾ ആവശ്യപ്പെടുകയാണ് ഉണ്ടായത്. പിന്നീടാണ് വലിയ തുക ആവശ്യപ്പെടുന്നത്. മുൻ കാമുകന്റെ കുടുംബത്തിന്റെ പിന്തുണ ലഭിക്കാനായി അവർക്കു നേരേയും മന്ത്രവാദം പ്രയോഗിക്കണമെന്ന് പറഞ്ഞ അഹമ്മദ് പല ആവശ്യങ്ങൾ പറഞ്ഞ് ഏകദേശം 4.1 ലക്ഷം രൂപ സഹായികളുടെ ചേർന്ന് യുവതിയിൽ തട്ടിയെടുക്കുകയാ യിരുന്നു.