കൊച്ചി . പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ. ഹെലികോ പ്റ്ററിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന തിനായി നിരവധി പേരാണ് എത്തിയിരുന്നത്.
ഏഴര മണിയോടെ പ്രധാനമന്ത്രിയുടെ ഇന്നത്തെ കൊച്ചിയിലെ പ്രധാന പരിപാടിയായ റോഡ് ഷോ ആരംഭിക്കും. കെപിസിസി ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡു കള്‍ക്ക് ഇരുവശവും നിരവധി ആളുകള്‍ റോഡ് ഷോ കാണാനായി സ്ഥാനം പിടിച്ചിട്ടുണ്ട്.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ താമസം സജ്ജീകരിച്ചി രിക്കുന്നത്. ബുധനാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉച്ചയോടെ കൊച്ചിയിൽ മടങ്ങിയെത്തുകയും ചെയ്യും.
ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി 4,006 കോടി രൂപയുടെ മൂന്ന് സുപ്രധാന പദ്ധതികളാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഡ്രൈ ഡോക്, അന്താരാഷ്‌ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.