തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും ജയിലിൽ തുടരും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസിൽ ജാമ്യം ലഭിച്ചെങ്കിലും, രാഹുലിനെ പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശത്തെ തുടർന്നു കൂടുതൽ കേസുകളുമായി പൊലീസ് രംഗത്ത്. ചൊവ്വാഴ്ച രണ്ട് കേസുകളിൽ കൂടി പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകളിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിക്കുന്നത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം nalkiyath. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിൻറെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കുമ്പോഴാണ് രണ്ടു പുതിയ കേസികളിൽ കൂടി രാഹുലിന്റെ അറസ്റ് പിണറായി പോലീസ് രേഖപ്പെടുത്തിയത്. നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുൽ ജയിലിൽ തുടരും. തിങ്കളാഴ്ച രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന് ജാമ്യം ലഭിച്ചത്.
അറസ്റ്റ് ചെയ്ത പുതിയ മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകി. തുടർന്നാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരുന്നത്. നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിലെത്തി വീട് വളഞ്ഞി വെളുപ്പിന് രാഹുലിനെ അറസ്റ്റ് ചെയ്യുന്നത്.