ന്യൂദൽഹി . ദൽഹിയിലെ സദർ ബസാറിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത മൂന്നു പേരും ഒരു സ്ത്രീയും ഉൾപ്പടെ അഞ്ച് പേർ ആണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഓൾഡ് ദൽഹിയിലെ സദർ ബസാറിനു സമീപത്തായിരുന്നു സംഭവം.
ഒരു സ്ത്രീ കുട്ടിയെ എത്തിച്ച് നൽകുകയായിരുന്നെന്നും, പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ചേർന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു. ജനുവരി ഒന്നിനാണ് സംഭവം. ഓൾഡ് ദൽഹിയിലെ സദർ ബസാറിലെ ഛത്തീസ്ഗഢ് സ്വദേശിയായ ചായക്കട നടത്തുന്ന സുരേഷ് കുമാർ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇതേ കടയിലെ തൊഴിലാളികളായിരുന്നു 12, 14, 15 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികൾ. കടയിലെ സ്ഥിരം സന്ദർശകയാണ് അറസ്റ്റിലാ യിരിക്കുന്നു ബ്യൂട്ടി എന്ന സ്ത്രീ.
പ്രാദേശത്തെ ശുചീകരണ തൊഴിലാളി കൂടിയായ ബ്യൂട്ടിയോട് പുതുവത്സരം ആഘോഷിക്കാൻ ഒരു പെൺകുട്ടിയെ ഏർപ്പാടാക്കാൻ ചായക്കട ഉടമ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പ്രതികൾ രാത്രി പെൺകുട്ടിയുമൊത്ത് ചിലവഴിക്കാൻ പ്രദേശത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് ടാർപോളിൻ ഉപയോഗിച്ച് താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കി.
ആക്രി പെറുക്കി ജീവിച്ചു വന്ന 12 വയസുകാരിയെ അടുത്ത ദിവസം യുവതി കണ്ടുമുട്ടി. ഖുർഷിദ് മാർക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നൽകാമെന്നും പറഞ്ഞ് സ്ത്രീ പെൺകുട്ടിയെ കൂട്ടികൊണ്ടു വരുകയായിരുന്നു. കുട്ടിയെ സ്ഥലത്തെത്തിച്ച് കൊടുത്ത്. തുടർന്ന് സംഭവശേഷം പ്രതികൾ പീഡിപ്പിച്ച വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
നോർത്ത് വെസ്റ്റ് ദൽഹിയിലെ വീട്ടിൽ മടങ്ങിയ പെൺകുട്ടി രണ്ട് ദിവസം ആരോടും ഇക്കാര്യം പറഞ്ഞില്ല. ജനുവരി അഞ്ചിന് സദർ ബസാറിൽ മാലിന്യം ശേഖരിക്കാൻ മടങ്ങിയെത്തിയപ്പോൾ പരിസരത്ത് താമസിക്കുന്ന ബന്ധുവിനോടാണ് കുട്ടി പീഡന വിവരം ആദ്യം പറയുന്നത്. ബന്ധു മാതാപിതാക്കളെ വിവരമറിയിച്ച്. വീട്ടുകാർ തുടർന്ന് പോലീസിനെ സമീപിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് മണിക്കൂറുകൾക്കകം നടപടിയെടുക്കുകയും യുവതി ഉൾപ്പെടെ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ഉണ്ടായി.