ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയുമായി ഭിക്ഷാടന സമരം നടത്തി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയ വയോധിക മറിയക്കുട്ടി 2023 ലെ കേരളം കണ്ട യഥാർത്ഥ പോരാളിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.
കഴിഞ്ഞ ദിവസം ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ട മറിയക്കുട്ടി പിണറായി വിജയന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്ന് അഭിപ്രായ പ്പെട്ടിരുന്നു. പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് പോലീസ് നല്‍കു ന്നത് ഉമ്മയാണ്. എന്നാല്‍, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുകയും ചെയ്യും. സമരം ചെയ്‌തവരെ തല്ലിയ പോലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ നാടു രക്ഷപ്പെടുമെന്നും മറിയക്കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ മറിയക്കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു .
2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു എന്ന് പറയുകയാണ് ജോയ് മാത്യു. മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി എന്നും ജോയ് മാത്യു ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
ജോയ് മാത്യു ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ. ‘2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം. മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !
മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി. ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും (മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട, അത് ചികിത്സയില്ലാത്ത രോഗമാണ് ‘