Connect with us

Hi, what are you looking for?

Crime,

‘നിനക്കിനി മകളെ കിട്ടാന്‍ പോകുന്നില്ല, അവളിനി ശരീരത്തില്‍ ബോംബ് കെട്ടി മനുഷ്യബോംബായി അഫ്ഗാനിസ്ഥാനില്‍ ഇറങ്ങും’ അമ്മ ബിന്ദു സമ്പത്ത് കറങ്ങി വീണു

തിരുവനന്തപുരം . മതം മാറി നിമിഷ ഫാത്തിമയായതിൽ പിന്നെ ISISന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോയ മകളെക്കുറിച്ച്, അവളെ കടത്തിക്കൊണ്ടുപോകാന്‍ കൂട്ട് നിന്ന ഭര്‍ത്താവിന്റെ പാലക്കാട്ടെ കുടുംബത്തില്‍ നിന്നുള്ള വാക്കുകള്‍ കേട്ട അമ്മ ബിന്ദു സമ്പത്ത് മരവിച്ചുപോഎന്ന് റിപ്പോർട്ടുകൾ. ഈ ഭൂമി ഒന്നു പിളര്‍ന്നുപോയെ ങ്കില്‍ പുരാണത്തിലെ കഥാപാത്രങ്ങളെപ്പോലെ അത് വഴി പോകാമായി രുന്നു എന്ന് ഞാന്‍ ആ നിമിഷം ചിന്തിച്ചുപോയി എന്നാണ് ബി ബിന്ദു സമ്പത്ത് പറഞ്ഞിരിക്കുന്നത്. നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്തിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഏഴ് മാസം ഗര്‍ഭിണിയായ മകളുടെ വാര്‍ത്ത ആരെങ്കിലും കേട്ടുവോ എന്നറിയാന്‍ കാമുകന്‍ ബെക്സന്റെ വീട്ടില്‍ പോയതായിരുന്നു ബിന്ദു. അപ്പോഴാണ് മകളെല്ലാം താമസിച്ചിരുന്ന വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന എല്‍സി വിന്‍റസന്‍റ് എന്ന അഗെന്റ്റ് പറയുന്ന കാര്യങ്ങൾ അവർ അറിയുന്നത്.

‘നിനക്ക് ഇനി നിന്റെ മകളെയൊന്നും കിട്ടാന്‍ പോകുന്നില്ല. അവളിനി ശരീരത്തില്‍ ബോംബ് കെട്ടി മനുഷ്യബോംബായി അഫ്ഗാനിസ്ഥാനില്‍ ഇറങ്ങുകയേ ഉള്ളൂ’ ഇത് കേട്ട അല്‍പനിമിഷത്തിനുള്ളില്‍ ബിന്ദു സമ്പത്ത് തലകറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ മകളുടെ ഭര്‍ത്താവിന്റെ പിതാവിനോട് കാര്യങ്ങള്‍ അന്വേഷിച്ചു. അവരെക്കുറിച്ച് അന്വേഷിക്കാം എന്ന് മാത്രമായിരുന്നു അയാളുടെ മറുപടി. മൂന്ന് മാസം ഗര്‍ഭിണിയിയാരിക്കുമ്പോഴാണ് നിമിഷ ഫാത്തിമ അമ്മയെ കാണാന്‍ ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ വീട്ടില്‍ എത്തുന്നത്. പിന്നീട് അവളെ കണ്ടിട്ടില്ല. ഇരുവരും കാര്‍പറ്റ് ബിസിനസിനായി ശ്രീലങ്കയിലേക്ക് പോവുകയാണ് എന്ന് ഒരു ദിവസം ഫോണ്‍ വന്നു. പിന്നീട് ഒരു വിവരവും ഉണ്ടായില്ല. ഫോണില്‍ ചില സന്ദേശങ്ങള്‍ മാത്രം വല്പപ്പോഴും വന്നുകൊണ്ടിരുന്നു. പിന്നീട് അതും ഇല്ലാതായി.

ഭര്‍ത്താവിന്റെ അമ്മ ഗ്രേസി വിന്‍സന്‍റ് താമസിക്കുന്നത് പൊള്ളാച്ചിയിലാണ്. ഒടുവില്‍ അവരെ വിളിച്ചപ്പോഴാണ് നിമിഷ ഫാത്തിമയും ഭര്‍ത്താവും പോകുന്നതിന് മുന്‍പ് അവന്റെ പേരിലുള്ള മൂന്നരയേക്കര്‍ ഭൂമി അമ്മയുടെ പേരില്‍ എഴുതിവെച്ച ശേഷമാണ് അവര്‍ നാടുവിട്ടതെന്ന് അറിയാൻ കഴിഞ്ഞത്. ‘ഈ വീട് കൊടുക്കാന്‍ പോവുകയാണ്. ഈ വീട് പീസ് ഇന്‍റര്‍നാഷണലിന് ഒരു കോടി രൂപയ്‌ക്ക് കൊടുക്കാന്‍ പോവുകയാണെന്ന് നേരത്തെ എല്‍സി വിന്‍സന്‍റ് എന്ന സ്ത്രീ പറഞ്ഞിരുന്നു. ആ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു ഇങ്ങിനെയൊക്കെയാണ് നടക്കാൻ പോകുന്നതെന്ന്, ഇത് പിന്നീട് മനസ്സിലായെന്നും ബിന്ദു സമ്പത്ത് പറഞ്ഞിരിക്കുന്നു.

ഒരു ദിവസം എല്‍സി വിന്‍സന്‍റ് എന്ന ഇടനിലക്കാരി പാലക്കാട് നിന്നും 21 പേരെ കാണാതായി എന്ന വാര്‍ത്ത ടിവിയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് വീണ്ടും എല്‍സി വിന്‍സന്‍റ് വിളിച്ചു പറഞ്ഞത് നിമിഷഫാത്തിമയും മെറിനും ഈ കുട്ടത്തിലുള്ളതായി ഒരു പാത്രത്തിൽ വാര്‍ത്ത വന്നിട്ടുണ്ടെന്ന് .

അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ നിമിഷ ഫാത്തിക. ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരില്‍ ജീവനോടെ അവശേഷിക്കുന്ന നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് നിമിഷ ഫാത്തിമ. ആദ്യം ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലും നിമിഷഫാത്തിമയും ഭര്‍ത്താവും എത്തുകയായിരുന്നു. കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ 21 പേരില്‍ രണ്ട് പേരായിരുന്നു നിമിഷ ഫാത്തിമയും ഭര്‍ത്താവും.

പിന്നീട് അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ ഈ നാല് പേരുടേയും ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായ ആക്രമണത്തില്‍ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം IS കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിൽ ഉണ്ടായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...